‘സൂക്ഷിച്ച് സംസാരിക്കണം,’ ഇന്ത്യയുടെ ഭാ​ഗങ്ങൾ പിടിച്ചടക്കും എന്ന് പറഞ്ഞ ബം​ഗ്ലാദേശി ഉപദേഷ്ടാവിനോട് കടുപ്പിച്ച് ഇന്ത്യ

വേണ്ടി വന്നാൽ ഇന്ത്യയുടെ ചില ഭാ​ഗങ്ങൾ ബം​ഗ്ലാദേശിനോട് കൂട്ടിചേർക്കാൻ മടിക്കില്ല എന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ ഉപദേഷ്ടാവ് മഹ്ഫൂസ് ആലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

” ഈ വിഷയത്തിൽ ബംഗ്ലാദേശിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്,” വിദേശകാര്യ വക്താവ് രന്ധി ജയ്‌സ്വാൾ പറഞ്ഞു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദിൻ്റെ യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാരിന് ഇന്ത്യാ വിരുദ്ധ നിലപാടിന്റെ ഏറ്റവും പുതിയ ഉദാഹരണമായിട്ടാണ് ഈ പ്രസ്താവനയെ നിരീക്ഷകർ കാണുന്നത്.

1971-ലെ വിമോചനയുദ്ധത്തിൽ പാകിസ്താൻ സൈന്യത്തിനെതിരെ നേടിയ വിജയത്തിൻ്റെ സ്മരണയ്ക്കായി ബംഗ്ലാദേശിലെ ദേശീയ അവധി ദിനമായ ഡിസംബർ 16-ന് വിജയദിനത്തിലായിരുന്നു പരാമർശം.

ബംഗ്ലാദേശിനെ വരിഞ്ഞ് മുറുക്കാനുള്ള നയങ്ങളാണ് ഇന്ത്യ പിന്തുടരുന്നതെന്ന് മഹ്ഫൂസ് ആരോപിച്ചു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ്റെയും കുടുംബത്തിലെ ഭൂരിഭാഗത്തിൻ്റെയും കൊലപാതകത്തിൽ കലാശിച്ച 1975-ലെ അട്ടിമറി, 2024-ൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ എന്നിവയെ ഇന്ത്യയെ മേലുള്ള ബം​ഗ്ലാദേശിന്റെ ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബംഗ്ലാദേശിന് യഥാർത്ഥ സ്വാതന്ത്ര്യവും വിമോചനവും കൈവരിക്കണമെങ്കിൽ, നിലവിലെ പരിമിതികളിൽ നിന്ന് മോചനം നേടുകയും അതിനായി ബം​ഗ്ലാദേശിന്റെ അതിർത്തികൾ വികസിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Advertisem

പാകിസ്താന്റെ പിടിയിൽ നിന്ന് ബം​ഗ്ലാദേശിനെ വിമോചിപ്പിച്ച ഇന്ത്യയുടെ സൈനിക-രാഷ്ട്രീയ ഇച്ഛാശക്തിയെ കുറച്ച് കാട്ടുക, രബീന്ദ്രനാഥ് ടാ​ഗോർ രചിച്ച ബം​ഗ്ലാദേശ് ദേശീയ​ഗാനത്തെ മാറ്റാനുള്ള നീക്കം നടത്തുക, രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ആക്രമണത്തെ നേരിടാതിരിക്കുക, പാകിസ്താനുമായുള്ള അടുപ്പം വർദ്ധിപ്പിക്കുക എന്നീ നീക്കങ്ങൾ ഇന്ത്യ ആശങ്കയോടെയാണ് കാണുതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.

ബം​ഗ്ലാദേശ് സർക്കാരിന്റെ ഭാ​ഗമായുള്ളവർ നടത്തുന്ന പൊതു അഭിപ്രായങ്ങൾ ശ്രദ്ധയോടെ വേണം. ബംഗ്ലാദേശ് ​ജനതയോടും ഇടക്കാല സർക്കാരുമായും ബന്ധം മെച്ചപ്പെടുത്താനുള്ള താല്പര്യമാണ് ഇന്ത്യക്ക്. ഈ സാഹചര്യത്തിൽ ഇത്തരം അഭിപ്രായങ്ങൾ രേഖപെടുത്തുമ്പോൾ ഉത്തരവാദിത്ത്വം വേണമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പറഞ്ഞു. ഷെയ്ഖ് ഹസീന സർക്കാറിനെ അട്ടിമറിച്ച് വിദ്യാർത്ഥി പ്രക്ഷോഭത്തിലെ ഒരു പ്രധാന നേതാവാണ് മഹ്ഫൂസ് ആലം.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം