വണ്ടിപ്പെരിയാറിലെ സഹോദരിമാരായ വിദ്യാർഥിനികളുടെ വീട്ടിൽ വൈദ്യുതി ഉടൻ

വണ്ടിപ്പെരിയാറിലെ സഹോദരിമാരായ വിദ്യാർഥിനികളുടെ വീട്ടിൽ വൈദ്യുതി ഉടൻ എത്തും. ജില്ലാ കളക്ടർ വിളിച്ച ചർച്ചയിൽ തീരുമാനം. പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻ്റും, കുട്ടികളുടെ കുടുംബവും ചർച്ചയിൽ പങ്കെടുത്തു. രണ്ടുദിവസത്തിനുള്ളിൽ പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ കണക്ഷൻ നൽകും. കണക്ഷൻ നൽകുന്നതിനെതിർപ്പില്ലെന്ന് എസ്റ്റേറ്റ് മാനേജ്മെൻറ് അറിയിച്ചു. എസ്റ്റേറ്റുമായുള്ള ഉടമസ്ഥാവകാശ തർക്കം നിലനിർത്തിയാണ് പരിഹാരം.

പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻറ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് തടസ്സം നിന്നതോടെയാണ് രണ്ടുമാസമായി നാലംഗ കുടുംബം ഇരുട്ടിൽ കഴിയുകയായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ സഹോദരിമാരായ ഹാഷിനിയും ഹർഷിനിയും പഠിക്കുന്ന ദുരവസ്ഥ ട്വന്റിഫോർ വാർത്തയാക്കിയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി. വാർത്തയിൽ ഇടപെട്ട ഇടുക്കി കളക്ടർക്കും റവന്യൂ മന്ത്രി കെ രാജനും ട്വന്റി ഫോറിനും ഹർഷിനിയും ഹാഷിനിയും നന്ദി പറഞ്ഞു.

വിദ്യാർഥിനികളുടെ വീട്ടിലേക്ക് അടിയന്തരമായി കണക്ഷൻ നൽകണമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ കെഎസ്ഇബിക്ക് നൽകിയ നിർദേശം. പോബ്സ് എസ്റ്റേറ്റുമായുള്ള സ്ഥല ഉടമസ്ഥ തർക്കം നിലനിർത്തി തന്നെയാണ് വൈദ്യുതി കണക്ഷൻ നൽകാൻ കെ എസ് ഇ ബിയോട് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്.

വണ്ടിപ്പെരിയാർ ക്ലബ്ബിൽ നിന്നായിരുന്നു ഈ വീട്ടിലേക്ക് വൈദ്യുതി നൽകിയിരുന്നത്. ഇവിടേക്ക് ലൈനുകൾ വലിച്ചിരുന്ന തടികൊണ്ടുള്ള പോസ്റ്റ് കാലപ്പഴക്കത്തിൽ ഒടിഞ്ഞുവീണു. ഇതോടെ ക്ലബ്ബിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചു. ഒപ്പം ഈ കുട്ടികളുടെ വീട്ടിലേക്കുള്ളതും. ഹാഷിനിയും, ഹർഷിനിയും പിതാവ് മോഹനനും മുത്തശ്ശൻ വിജയനുമാണ് വീട്ടിൽ താമസിക്കുന്നത്. പുതിയ കണക്ഷൻ നൽകാൻ കെഎസ്ഇബി തയ്യാറാണെങ്കിലും എസ്റ്റേറ്റിനുള്ളിലൂടെ പോസ്റ്റുകൾ സ്ഥാപിക്കാൻ നിലവിലെ മാനേജ്മെൻറ് അനുമതി നൽകാത്തതായിരുന്നു പ്രധാനപ്രശ്നം.

ആർബിടി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ സ്ഥലം 25 വർഷം മുമ്പ് വിദ്യാർഥിനികളുടെ മുത്തശ്ശൻ വിജയന് എഴുതി നൽകിയതാണ്. എന്നാൽ എസ്റ്റേറ്റ് പോബ്സ് മാനേജ്മെൻറ് ഏറ്റെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം ഉയർന്നു. എന്നാൽ വൈദ്യുതി ഇല്ലാതായതോടെ ഒന്നാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന പഠനം പ്രതിസന്ധിയിലായി. വീട്ടിലേക്കുള്ള വെള്ളം പമ്പ് ചെയ്യാനാകുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കളക്ടർ ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകിയിരുന്നു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി