“രൂപേഷ് പറയുന്നത് പച്ചക്കള്ളം, മെക്സിക്കൻ അപാരത സാങ്കൽപ്പിക കഥ; ടോം ഇമ്മട്ടി(സംവിധായകൻ)

ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ഉള്ളടക്കം മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്നും, പിന്നീട് വാണിജ്യ സാധ്യതയ്ക്കായി SFIയുടെ വീക്ഷണകോണിൽ കഥ പറയുകയായിരുന്നു എന്നുമുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് സംവിധായകൻ ടോം ഇമ്മട്ടി 24നോട് പറഞ്ഞു.

“അദ്ദേഹത്തിന്റെ പ്രസ്താവന കണ്ട് ഞാൻ ഞെട്ടിപ്പോയി, പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറഞ്ഞത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം ഒരിക്കലും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതല്ല. ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന ചെഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ്, ഈ കഥയ്ക്ക് പ്രചോദനമായത്. മാത്രമല്ല ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആണ് ആദ്യം ഉണ്ടാകുന്നത്. ജൂഡ് ആന്റണിയുടെ തിരക്കഥയിലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നു അത്”.

രൂപേഷ് പീതാംബരൻ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ കഥയിലുണ്ടായ മാറ്റം തന്റെ നിർദേശപ്രകാരമായിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ രൂപേഷ് അങ്ങനെയൊരു മാറ്റം നിർദ്ദേശിച്ചിട്ടില്ല എന്നും സ്റ്റോറി ബോർഡ് മുതൽ തിരക്കഥ വരെ, ഇപ്പോൾ ഉള്ള ചിത്രത്തിന്റെ കഥയുടെ പരുവം തന്നെയായിരുന്നുവെന്നും ടോം ഇമ്മട്ടി പറഞ്ഞു.

“എൺപതുകളുടെ പശ്ചാത്തലത്തിൽ ചിത്രം ക്രൈസ്റ്റ് കോളേജിൽ ചിത്രീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ചില കോളേജിന് പെയിന്റ് ഒക്കെ അടിച്ച് വന്നപ്പോൾ കഥയെ എന്റെ സങ്കൽപ്പത്തിന് അനുസരിച്ച് അങ്ങനെയൊരു അന്തരീക്ഷത്തിലേക്ക് പറിച്ചു നടാനായില്ല. പിന്നീട് മഹാരാജാസിൽ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ പ്രശ്നം അവിടുത്തെ ചരിത്രം വേറെയായിരുന്നു എന്നതാണ്. ടൊവിനോ തോമസിനെ കാസ്റ്റ് ചെയ്യാൻ രൂപേഷാണ് പറഞ്ഞതെന്നും, നിർമ്മാതാവ് ടൊവിനോയെ മാറ്റാൻ നിർദേശിച്ചു എന്നുമെല്ലാമുള്ള രൂപേഷിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്” ടോം ഇമ്മട്ടി പറയുന്നു.

ടൊവിനോയെ നിർദേശിച്ചത് അദ്ദേഹമാണെങ്കിൽ പിന്നീട് ഒരിക്കൽ പോലും ഒരു സംവിധായകനായ രൂപേഷ് പീതാംബരന് ഡേറ്റ് കൊടുക്കാത്തതെന്താണ് എന്നും ടോം ഇമ്മട്ടി ചോദിച്ചു. സിനിമ മുന്നോട്ട് പോയപ്പോൾ തങ്ങൾക്കെല്ലാം അതിനൊത്ത് മുന്നോട്ട് പോകാനായില്ല, ആളുകൾ മാറുമല്ലോ അതൊക്കെയാവാം രൂപേഷ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം എന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ഉള്ളടക്കം മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്നും, പിന്നീട് വാണിജ്യ സാധ്യതയ്ക്കായി SFIയുടെ വീക്ഷണകോണിൽ കഥ പറയുകയായിരുന്നു എന്നുമുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് സംവിധായകൻ ടോം ഇമ്മട്ടി 24നോട് പറഞ്ഞു.

“അദ്ദേഹത്തിന്റെ പ്രസ്താവന കണ്ട് ഞാൻ ഞെട്ടിപ്പോയി, പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറഞ്ഞത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം ഒരിക്കലും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതല്ല. ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന ചെഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ്, ഈ കഥയ്ക്ക് പ്രചോദനമായത്. മാത്രമല്ല ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആണ് ആദ്യം ഉണ്ടാകുന്നത്. ജൂഡ് ആന്റണിയുടെ തിരക്കഥയിലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നു അത്”.

രൂപേഷ് പീതാംബരൻ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ കഥയിലുണ്ടായ മാറ്റം തന്റെ നിർദേശപ്രകാരമായിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ രൂപേഷ് അങ്ങനെയൊരു മാറ്റം നിർദ്ദേശിച്ചിട്ടില്ല എന്നും സ്റ്റോറി ബോർഡ് മുതൽ തിരക്കഥ വരെ, ഇപ്പോൾ ഉള്ള ചിത്രത്തിന്റെ കഥയുടെ പരുവം തന്നെയായിരുന്നുവെന്നും ടോം ഇമ്മട്ടി പറഞ്ഞു.

“എൺപതുകളുടെ പശ്ചാത്തലത്തിൽ ചിത്രം ക്രൈസ്റ്റ് കോളേജിൽ ചിത്രീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ചില കോളേജിന് പെയിന്റ് ഒക്കെ അടിച്ച് വന്നപ്പോൾ കഥയെ എന്റെ സങ്കൽപ്പത്തിന് അനുസരിച്ച് അങ്ങനെയൊരു അന്തരീക്ഷത്തിലേക്ക് പറിച്ചു നടാനായില്ല. പിന്നീട് മഹാരാജാസിൽ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ പ്രശ്നം അവിടുത്തെ ചരിത്രം വേറെയായിരുന്നു എന്നതാണ്. ടൊവിനോ തോമസിനെ കാസ്റ്റ് ചെയ്യാൻ രൂപേഷാണ് പറഞ്ഞതെന്നും, നിർമ്മാതാവ് ടൊവിനോയെ മാറ്റാൻ നിർദേശിച്ചു എന്നുമെല്ലാമുള്ള രൂപേഷിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്” ടോം ഇമ്മട്ടി പറയുന്നു.

ടൊവിനോയെ നിർദേശിച്ചത് അദ്ദേഹമാണെങ്കിൽ പിന്നീട് ഒരിക്കൽ പോലും ഒരു സംവിധായകനായ രൂപേഷ് പീതാംബരന് ഡേറ്റ് കൊടുക്കാത്തതെന്താണ് എന്നും ടോം ഇമ്മട്ടി ചോദിച്ചു. സിനിമ മുന്നോട്ട് പോയപ്പോൾ തങ്ങൾക്കെല്ലാം അതിനൊത്ത് മുന്നോട്ട് പോകാനായില്ല, ആളുകൾ മാറുമല്ലോ അതൊക്കെയാവാം രൂപേഷ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം എന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി