ഡല്‍ഹി സ്ഥിതി ചെയ്യുന്നത് ഒരു ഭൂകമ്പ ടൈംബോംബിന് മുകളില്‍!


വീണ്ടും ഡൽഹി കുലുങ്ങി, ഒന്നല്ല, രണ്ടുവട്ടം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂചലനമായിരുന്നിട്ടും ഡൽഹി എൻസിആർ പ്രഭവകേന്ദ്രമായതാണ് ഇന്നലെ ഭൂചലനം അനുഭവപ്പെടാനുള്ള കാരണം. അടിക്കടി ഈ നിലയിൽ ഭൂചലനം അനുഭവപ്പെടുന്നത് വലിയ ആശങ്ക ഉളവാക്കുന്നുണ്ട്. ഡൽഹി-ഹരിദ്വാർ പർവതനിരയ്ക്കും ഡൽഹി-മൊറാദാബാദ് ഫോൾട്ടുകൾക്കും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ തുടർച്ചയായ ഭൂകമ്പങ്ങളിലൂടെ സാധ്യതയുണ്ട്.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനിടെ ആദ്യമായാണ് രാജ്യ തലസ്ഥാനം പ്രഭവ കേന്ദ്രമായി ഭൂകമ്പം ഉണ്ടാകുന്നതെന്നാണ് ഭൂമിശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. എന്നാൽ ഹിമാലയൻ മേഖലയിൽ പലയിടത്തായി പലപ്പോഴായി ഉണ്ടായ ഭൂകമ്പങ്ങളുടെ പ്രകമ്പലം ഡൽഹിയിലും അനുഭവപ്പെട്ടിരുന്നു. വലിയ നാശനഷ്ടങ്ങൾ ഇതിലൊന്നിലും ഉണ്ടായിരുന്നില്ല. തുടർ പ്രകമ്പനങ്ങൾ പക്ഷെ, ഡൽഹിയെ കാത്തിരിക്കുന്ന ദുരന്തത്തിൻ്റെ സൂചനകളാണ് നൽകുന്നത്.

ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിക്കുന്നതു മൂലമാണ് ഹിമാലയം ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മേഖലയിൽ അടിക്കടി ഭൂകമ്പം ഉണ്ടാകുന്നത്. കഴിഞ്ഞ 50 ദശലക്ഷം വർഷങ്ങളായി തുടർച്ചയായി നടക്കുന്ന ഒന്നാണ് ഈ കൂട്ടിയിടി. 1720 എ.ഡി മുതൽ ഡൽഹി കേന്ദ്രഭരണ പ്രദേശത്തോ അതിനടുത്തോ അഞ്ച് ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 5.5 മുതൽ 6.7 വരെയായിരുന്നു അതിൻ്റെ തീവ്രത. ഡൽഹി-ഹരിദ്വാർ പർവത ശിഖരം, ഡൽഹി-മൊറാദാബാദ് ഭൂഭ്രംശം എന്നിവ ഈ മേഖലയിലാണ്. ഇവ രണ്ടും റിക്ടർ സ്കെയിലിൽ 8.0 തീവ്രത വരെയുള്ള ഭൂകമ്പങ്ങൾക്കും അതുവഴി വൻ നാശനഷ്ടമുണ്ടാക്കാൻ കെൽപ്പുള്ളതുമാണ്. ഭൗമോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ആഴത്തിൽ വരെ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

സജീവ ഭൂകമ്പ സാധ്യതാ മേഖലയാണ് ഹിമാലയൻ മേഖല. ഇവിടെ നിന്ന് 250 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഡൽഹി. അതിനാൽ തന്നെ ഹിമാലയൻ മേഖലയിൽ വളരെ ദൂരെ നിന്നും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെടും. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഭൂകമ്പ മേഖലാ ഭൂപടത്തിൽ ഭൂകമ്പ മേഖല IV ലാണ് രാജ്യ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭൂകമ്പ മേഖലയാണിത്. ഇന്ദ്രപ്രസ്ഥത്തിൻ്റെ അടിത്തട്ടിലെങ്ങോ ഒരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നത് അടിവരയിട്ട് ഓർമ്മിപ്പിക്കുകയാണ് ഈ വസ്തുതകൾ.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി