ഡല്‍ഹി സ്ഥിതി ചെയ്യുന്നത് ഒരു ഭൂകമ്പ ടൈംബോംബിന് മുകളില്‍!


വീണ്ടും ഡൽഹി കുലുങ്ങി, ഒന്നല്ല, രണ്ടുവട്ടം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂചലനമായിരുന്നിട്ടും ഡൽഹി എൻസിആർ പ്രഭവകേന്ദ്രമായതാണ് ഇന്നലെ ഭൂചലനം അനുഭവപ്പെടാനുള്ള കാരണം. അടിക്കടി ഈ നിലയിൽ ഭൂചലനം അനുഭവപ്പെടുന്നത് വലിയ ആശങ്ക ഉളവാക്കുന്നുണ്ട്. ഡൽഹി-ഹരിദ്വാർ പർവതനിരയ്ക്കും ഡൽഹി-മൊറാദാബാദ് ഫോൾട്ടുകൾക്കും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ തുടർച്ചയായ ഭൂകമ്പങ്ങളിലൂടെ സാധ്യതയുണ്ട്.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനിടെ ആദ്യമായാണ് രാജ്യ തലസ്ഥാനം പ്രഭവ കേന്ദ്രമായി ഭൂകമ്പം ഉണ്ടാകുന്നതെന്നാണ് ഭൂമിശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. എന്നാൽ ഹിമാലയൻ മേഖലയിൽ പലയിടത്തായി പലപ്പോഴായി ഉണ്ടായ ഭൂകമ്പങ്ങളുടെ പ്രകമ്പലം ഡൽഹിയിലും അനുഭവപ്പെട്ടിരുന്നു. വലിയ നാശനഷ്ടങ്ങൾ ഇതിലൊന്നിലും ഉണ്ടായിരുന്നില്ല. തുടർ പ്രകമ്പനങ്ങൾ പക്ഷെ, ഡൽഹിയെ കാത്തിരിക്കുന്ന ദുരന്തത്തിൻ്റെ സൂചനകളാണ് നൽകുന്നത്.

ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിക്കുന്നതു മൂലമാണ് ഹിമാലയം ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മേഖലയിൽ അടിക്കടി ഭൂകമ്പം ഉണ്ടാകുന്നത്. കഴിഞ്ഞ 50 ദശലക്ഷം വർഷങ്ങളായി തുടർച്ചയായി നടക്കുന്ന ഒന്നാണ് ഈ കൂട്ടിയിടി. 1720 എ.ഡി മുതൽ ഡൽഹി കേന്ദ്രഭരണ പ്രദേശത്തോ അതിനടുത്തോ അഞ്ച് ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 5.5 മുതൽ 6.7 വരെയായിരുന്നു അതിൻ്റെ തീവ്രത. ഡൽഹി-ഹരിദ്വാർ പർവത ശിഖരം, ഡൽഹി-മൊറാദാബാദ് ഭൂഭ്രംശം എന്നിവ ഈ മേഖലയിലാണ്. ഇവ രണ്ടും റിക്ടർ സ്കെയിലിൽ 8.0 തീവ്രത വരെയുള്ള ഭൂകമ്പങ്ങൾക്കും അതുവഴി വൻ നാശനഷ്ടമുണ്ടാക്കാൻ കെൽപ്പുള്ളതുമാണ്. ഭൗമോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ആഴത്തിൽ വരെ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

സജീവ ഭൂകമ്പ സാധ്യതാ മേഖലയാണ് ഹിമാലയൻ മേഖല. ഇവിടെ നിന്ന് 250 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഡൽഹി. അതിനാൽ തന്നെ ഹിമാലയൻ മേഖലയിൽ വളരെ ദൂരെ നിന്നും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെടും. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഭൂകമ്പ മേഖലാ ഭൂപടത്തിൽ ഭൂകമ്പ മേഖല IV ലാണ് രാജ്യ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭൂകമ്പ മേഖലയാണിത്. ഇന്ദ്രപ്രസ്ഥത്തിൻ്റെ അടിത്തട്ടിലെങ്ങോ ഒരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നത് അടിവരയിട്ട് ഓർമ്മിപ്പിക്കുകയാണ് ഈ വസ്തുതകൾ.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌