കാനഡയിലെ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ഭാവി ഇനി ഉദ്യോഗസ്ഥരുടെ കൈയ്യിൽ; കുടിയേറ്റ അധികാരങ്ങളിൽ വൻ നയംമാറ്റം


കുടിയേറ്റ നയം ശക്തിപ്പെടുത്തിയ കാനഡയുടെ തീരുമാനം ഇന്ത്യക്കും തിരിച്ചടിയാകും. സ്റ്റഡി, വർക് പെർമിറ്റ് അടക്കം കാനഡയിൽ താത്കാലികമായി താമസിക്കാനുള്ള പെർമിറ്റ് അടക്കം കാൻസൽ ചെയ്യാനുള്ള അധികാരം ഇതോടെ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവഗി 31 മുതൽ കാനഡയിൽ നിയമം പ്രാബല്യത്തിൽ വന്നതായി ഗസറ്റ് വിജ്ഞാപനം പറയുന്നു.

പുതിയ നയം മാറ്റത്തിലൂടെ ഇമിഗ്രേഷൻ, ബോർഡർ ഉദ്യോഗസ്ഥർക്കാണ് കൂടുതൽ അധികാരം കൈവന്നിരിക്കുന്നത്. കുടിയേറന്നവർ തെറ്റായ വിവരം നൽകുകയോ, അവർ കുറ്റകൃത്യത്തിൽ മുൻപ് ഏർപെട്ടിട്ടുണ്ടെങ്കിലോ, വ്യക്തിപരമായ സാഹചര്യങ്ങളിൽ മാറ്റമുണ്ടായാലും വിസ റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. സവിശേഷ സാഹചര്യങ്ങളിൽ സ്റ്റഡി, വർക് വിസകളും ഇവർക്ക് റദ്ദാക്കാനാവും. ഭരണപരമായ പിഴവിലൂടെ ഇഷ്യൂ ചെയ്ത രേഖയായാലും സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിച്ചാലും പെർമിറ്റ് ഉടമ മരിച്ചാലും ഈ നിലയിൽ സ്റ്റഡി-വർക് പെർമിറ്റുകൾ റദ്ദാക്കാനാവും.

മുമ്പ്, ഉദ്യോഗസ്ഥർക്ക് പുതിയ അപേക്ഷകൾ നിരസിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. നിലവിലുള്ള പെർമിറ്റുകൾ റദ്ദാക്കാൻ പരിമിതമായ അധികാരമാണ് ഉണ്ടായിരുന്നത്. പുതിയ നടപടികൾ ഈ വിടവ് നികത്തുന്നു. ഒരു പെർമിറ്റ് ഉടമ ഇനി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ സർക്കാരിന് വേഗത്തിൽ പ്രവർത്തിക്കാൻ ഇതിലൂടെ സാധിക്കും. കാനഡയുടെ ഇമിഗ്രേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനും താൽക്കാലിക താമസക്കാർ വിസ വ്യവസ്ഥകൾ പാലിക്കുന്നെന്ന് ഉറപ്പാക്കാനും ഈ ഭേദഗതികളിലൂടെ കാനഡ സർക്കാർ ലക്ഷ്യമിടുന്നു.

സ്റ്റഡി പെർമിറ്റ് സംബന്ധിച്ച് താത്കാലിക താമസവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നടപടി.സ്റ്റഡി പെർമിറ്റിൽ വലിയ വർധനവുണ്ടായിരിക്കെ ഈ പെർമറ്റിൻ്റെ ദുരുപയോഗം തടയുക, വ്യാജ രേഖകൾ സമർപ്പിക്കുന്നത് ഇല്ലാതാക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനെല്ലാം പുറമെ, അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച കൂടുതൽ അധികാരങ്ങൾ വഴി പെർമിറ്റ് ലഭിച്ച വ്യക്തികളെ തടഞ്ഞ് തിരിച്ചയക്കാനാവും. താത്കാലിക താമസ പെർമിറ്റ് ലഭിച്ച വ്യക്തി അനുവദിച്ചതിലും ഏറെ ദിവസം രാജ്യത്ത് താമസിക്കുമെന്ന് ഉദ്യോഗസ്ഥന് തോന്നിയാൽ അതിർത്തിയിൽ ഇയാളെ തടയാൻ സാധിക്കും. പെർമിറ്റ് നഷ്ടപ്പെട്ടെന്നും മോഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞാലും ഉദ്യോഗസ്ഥൻ്റെ തീരുമാനം പോലിരിക്കും ഭാവി.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി