‘മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ നിലക്ക് നിര്‍ത്തണം’ : എസ്‌കെഎസ്എസ്എഫ്

കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം. മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളെ നീചമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് ലീഗ് സമസ്ത ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഷാജി ഇല്ലാതാക്കുന്നുവെന്നും വിമര്‍ശനമുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

എസ്‌കെഎസ്എസ്എഫിന്റെ ആദര്‍ശ സമ്മേളനങ്ങള്‍ക്ക് മറുപടി പറയാന്‍ ലീഗ്, ഷാജിയെചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കുറിപ്പിലൂടെ ഉന്നയിക്കുന്നു. ഖലീഫമാരെയും സമസ്ത നേതാക്കളെയും വിമര്‍ശിച്ചാല്‍ ഷാജിക്ക് പണ്ഡിതര്‍ കൃത്യമായ മറുപടി നല്‍കുമെന്നും സി ഐ സി വിഷയത്തില്‍ സമസ്താവിരുദ്ധ പ്രചാരണങ്ങളാണ് ഷാജി നടത്തുന്നത്. ഇത് ലീഗ് നേതൃത്വം ഗൗരവത്തില്‍ കാണണം – അഷ്‌റഫ് കുറിച്ചു.

മതപണ്ഡിതന്‍മാരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന കെ.എം ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതരായ പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ആവര്‍ത്തിക്കുകയാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ കെഎം ഷാജി. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ നേതൃതലത്തില്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് കെ. എം ഷാജി നടത്തുന്ന പ്രഭാഷണങ്ങള്‍ ഇതിന് വിഘാതം സൃഷ്ടിക്കുകയാണ്.

സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശ പ്രഭാഷണങ്ങള്‍ക്ക് ഓരോ സമയത്തും മറുപടി പറയാന്‍ കെ. എം ഷാജിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണം. മതവിരുദ്ധമായ വാദങ്ങളെയും ചെയ്തികളെയും സമൂഹത്തില്‍ എവിടെ കണ്ടാലും തിരുത്തുക എന്നത് സമസ്തയുടെ ബാധ്യതയാണ്. ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ധീഖ് (റ) വിവരമില്ലാത്തവരായിരുന്നു എന്ന തരത്തില്‍ കെ.എം ഷാജി ഒരു പൊതുവേദിയില്‍ പറഞ്ഞപ്പോള്‍ അതിനെ പണ്ഡിതോചിതമായി തിരുത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ അദ്ദേഹം കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്.

അറപ്പുളവാക്കുന്ന ഭാഷയിലുള്ള പ്രഭാഷണങ്ങള്‍ കൊണ്ട് സമസ്ത പ്രവര്‍ത്തകരെ ആദര്‍ശ ക്യാമ്പയിനില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണ്. സി. ഐ. സി വിഷയത്തിലുള്ള സമസ്ത മുശാവറയുടെ തീരുമാനത്തിന് വിരുദ്ധമായ പ്രചരണങ്ങള്‍ക്കും ഷാജി ലീഗ് വേദികള്‍ നിരന്തരം ഉപയോഗിക്കുന്നത് പാര്‍ട്ടി നേതൃത്വം ഗൗരവത്തില്‍ കാണണം.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും