‘മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ നിലക്ക് നിര്‍ത്തണം’ : എസ്‌കെഎസ്എസ്എഫ്

കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം. മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളെ നീചമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് ലീഗ് സമസ്ത ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഷാജി ഇല്ലാതാക്കുന്നുവെന്നും വിമര്‍ശനമുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

എസ്‌കെഎസ്എസ്എഫിന്റെ ആദര്‍ശ സമ്മേളനങ്ങള്‍ക്ക് മറുപടി പറയാന്‍ ലീഗ്, ഷാജിയെചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കുറിപ്പിലൂടെ ഉന്നയിക്കുന്നു. ഖലീഫമാരെയും സമസ്ത നേതാക്കളെയും വിമര്‍ശിച്ചാല്‍ ഷാജിക്ക് പണ്ഡിതര്‍ കൃത്യമായ മറുപടി നല്‍കുമെന്നും സി ഐ സി വിഷയത്തില്‍ സമസ്താവിരുദ്ധ പ്രചാരണങ്ങളാണ് ഷാജി നടത്തുന്നത്. ഇത് ലീഗ് നേതൃത്വം ഗൗരവത്തില്‍ കാണണം – അഷ്‌റഫ് കുറിച്ചു.

മതപണ്ഡിതന്‍മാരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന കെ.എം ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതരായ പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ആവര്‍ത്തിക്കുകയാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ കെഎം ഷാജി. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ നേതൃതലത്തില്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് കെ. എം ഷാജി നടത്തുന്ന പ്രഭാഷണങ്ങള്‍ ഇതിന് വിഘാതം സൃഷ്ടിക്കുകയാണ്.

സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശ പ്രഭാഷണങ്ങള്‍ക്ക് ഓരോ സമയത്തും മറുപടി പറയാന്‍ കെ. എം ഷാജിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണം. മതവിരുദ്ധമായ വാദങ്ങളെയും ചെയ്തികളെയും സമൂഹത്തില്‍ എവിടെ കണ്ടാലും തിരുത്തുക എന്നത് സമസ്തയുടെ ബാധ്യതയാണ്. ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ധീഖ് (റ) വിവരമില്ലാത്തവരായിരുന്നു എന്ന തരത്തില്‍ കെ.എം ഷാജി ഒരു പൊതുവേദിയില്‍ പറഞ്ഞപ്പോള്‍ അതിനെ പണ്ഡിതോചിതമായി തിരുത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ അദ്ദേഹം കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്.

അറപ്പുളവാക്കുന്ന ഭാഷയിലുള്ള പ്രഭാഷണങ്ങള്‍ കൊണ്ട് സമസ്ത പ്രവര്‍ത്തകരെ ആദര്‍ശ ക്യാമ്പയിനില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണ്. സി. ഐ. സി വിഷയത്തിലുള്ള സമസ്ത മുശാവറയുടെ തീരുമാനത്തിന് വിരുദ്ധമായ പ്രചരണങ്ങള്‍ക്കും ഷാജി ലീഗ് വേദികള്‍ നിരന്തരം ഉപയോഗിക്കുന്നത് പാര്‍ട്ടി നേതൃത്വം ഗൗരവത്തില്‍ കാണണം.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്