‘ഒഴുക്കിനെതിരെ നീന്തിയ കലാകാരി’ നെയ്യാറ്റിൻകര കോമളം അന്തരിച്ചു


മലയാള സിനിമാ നടി നെയ്യാറ്റിൻകര കോമളം (93) വിടവാങ്ങി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പാറശ്ശാല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പ്രേംനസീറിന്റെ ആദ്യ ചിത്രമായ ‘മരുമകളിൽ’ അഭിനയിച്ചതോടെയാണ് കോമളം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

1950ൽ പുറത്തിറങ്ങിയ വനമാല എന്ന സിനിമയിലഭിനയിച്ചു കൊണ്ടാണ് കോമളം വെള്ളിത്തിരയിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് ചിത്രമായ ന്യൂസ്പേപ്പർ ബോയിലെ നായിക, മലയാളത്തിന്റെ നിത്യഹരിതനായകനായിരുന്ന പ്രേം നസീറിന്റെ ആദ്യനായിക, ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് കോമളത്തിന്.

മലയാളത്തിന്റെ ആദ്യ നായികയായ റോസിയെ കല്ലെറിഞ്ഞു നാടുകടത്തിയ സമൂഹത്തിൽ നിന്ന് ഒരു പെൺകുട്ടി സിനിമ രംഗത്തേക്ക് എത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു . അപ്രതീക്ഷിതമായാണ് കോമളത്തെ തേടി വനമാല എന്ന ചിത്രത്തിലെ നായിക വേഷം എത്തുന്നത്. അവിടെ നിന്നായിരുന്നു നെയ്യാറ്റിന്‍കര കോമളമെന്ന നായികയുടെ ഉദയം. എന്നാൽ കോമളത്തിന് ആ ഭാഗ്യം അധിക കാലം ഉണ്ടായില്ല. ന്യൂസ്‌പേപ്പർ ബോയിലെ അഭിനയത്തോടു കൂടി അവരുടെ സിനിമ ജീവിതത്തിന് തിരശ്ശീല വീഴുകയായിരുന്നു.

കുടുംബത്തിനുള്ളിൽ പോലും അവരെ പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.ഭക്തകുചേല എന്ന സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം കൊണ്ട് അതും വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു കോമളത്തിന്. ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കാഞ്ഞതിന്റെ ദുഃഖം അവരുടെ അവസാനം നാളുകൾ വരെ ഉണ്ടായിരുന്നു. പിന്നീട് കോമളത്തെ തേടി അവസരങ്ങൾ വന്നെങ്കിലും അതെല്ലാം വേണ്ടെന്ന് വെച്ച് അവർ വീട്ടിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു.

സിനിമ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും കോമളത്തിന് തിരിച്ചടികൾ ഉണ്ടായി . 35-ാം വയസ്സിൽ വിവാഹം കഴിച്ച കോമളത്തിന്റെ ദാമ്പത്യ ജീവിതം നീണ്ടു നിന്നത് വെറും 9 വർഷം മാത്രമായിരുന്നു. ന്യൂസ്‌പേപ്പർ ബോയുടെ 55-ാം വാർഷികത്തിന് ഒത്തുകൂടിയപ്പോൾ പോലും കോമളം വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടിരുന്നില്ല. വലിയ താരമായി വളരേണ്ടിയിരുന്ന ആ അതുല്യ പ്രതിഭ പാതി വഴിയിൽ തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ചത് കൊണ്ടാകാം അവരെ അന്ന് ആരും ഓർക്കാതെ പോയത് . സമൂഹവും,കുടുംബവും വിധിയുമെല്ലാം കോമളത്തെ തകർത്തപ്പോൾ നഷ്ടമായത് മലയാള സിനിമയ്ക്ക് നല്ല ഒരു നായികയെ കൂടിയാണ്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി