കനത്ത ചൂടിൽ വീടുകളിലെ ഉറക്കം അസഹ്യമായതോടെ കൊല്ലം ബീച്ചിലേക്ക് രാത്രി ഉറങ്ങാനെത്തി നിരവധി പേർ. 10 മണി കഴിഞ്ഞാൽ മെത്തയും പുതപ്പുമായി വരിവരിയായി ആളുകൾ എത്തും.വേറിട്ട കാഴ്ചയാണ് കൊല്ലത്ത് നിന്ന് കാണാൻ സാധിക്കുന്നത്.
കൽസമയം ചുട്ടുപൊള്ളുന്ന മണത്തരികൾ രാത്രിയിൽ കിടക്കയായി മാറും. രാത്രി 10 മണി കഴിഞ്ഞാൽ മെത്തയും പുതപ്പുമായി എല്ലാവരും ബീച്ചിലെത്തും. പ്രായ വ്യത്യാസമില്ലാതെ കൊല്ലം ബീച്ച് ഈ നാട്ടുകാർക്ക് ആശ്വാസം പകരുന്ന കാഴ്ചയാണ് ഇത്. പാട്ട് പാടി ഇവരിങ്ങനെ ഈ ചൂടിൽ പരസ്പരം ആശ്വാസമാകും. തീരപ്രദേശത്തുള്ളവർ മാത്രമല്ല വാഹനങ്ങളിൽ മറ്റിടങ്ങളിൽ നിന്നും നിരവധി ആളുകളാണ് മണൽപ്പരപ്പിലെ സുഖനിദ്രക്കായി എത്തുന്നത്.






