2014-ന് ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ബലാത്സംഘ കേസ് വീണ്ടും വാര്‍ത്തയാക്കി മാധ്യമങ്ങള്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ അത്താഴവിരുന്നിന്റെ വീഡിയോ താന്റെ സാമൂഹിക മാധ്യമ പേജില്‍ പങ്കിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എന്നാല്‍ അമേരിക്കയില്‍ ഒരു ബലാത്സംഘ കേസില്‍ ആരോപണ വിധേയനാക്കപ്പെട്ട താരം 2014 ന് ശേഷം ആദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്. 2009 മുതല്‍ നിലനില്‍ക്കുന്ന ആരോപണങ്ങളില്‍ നിലവില്‍ നിയമ നീക്കങ്ങള്‍ ഒന്നും നടക്കുന്നില്ലെങ്കിലും അദ്ദേഹം യുഎസ് മണ്ണില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു.

എന്തായിരുന്നു റൊണാള്‍ഡോയുടെ ബലാത്സംഗ കേസ്?

2009-ലെ ഒരു വേനല്‍ക്കാലത്ത് ആണ് പോര്‍ച്ചുഗല്‍ താരം യുഎസിലെ ലാസ് വെഗാസ് സന്ദര്‍ശിക്കുന്നത്. അവിടെ അദ്ദേഹം പാംസ് പ്ലേസ് എന്ന ഹോട്ടലിലായിരുന്നു താമസം. ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാതറിന്‍ മയോര്‍ഗ എന്ന പെണ്‍കുട്ടിയെ നൈറ്റ് ക്ലബില്‍ കണ്ടുമുട്ടി. മയോര്‍ഗയെയും സുഹൃത്തിനെയും റൊണാള്‍ഡോ സ്യൂട്ടിലേക്ക് ക്ഷണിച്ചതായും പിന്നീട് ഒരു കിടപ്പുമുറിയില്‍ ബലാത്സംഗം ചെയ്തതായും മയോര്‍ഗ ആരോപിച്ചു. അടുത്ത ദിവസം അവര്‍ ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പോലീസ് വകുപ്പിന് പരാതി നല്‍കിയെങ്കിലും പ്രതിസ്ഥാനത്തുള്ളയാളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. ഭയം മൂലമായിരുന്നു താന്‍ റൊണാള്‍ഡോയുടെ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതെന്ന് പിന്നീട് കാതറിന്‍ മയോര്‍ഗ പറഞ്ഞതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ആഴ്ച്ചകള്‍ നീണ്ട നിയമോപദേശത്തിന് ശേഷം യുവതി റൊണാള്‍ഡോയുടെ പേര് വെളിപ്പെടുത്തി. ഇതോടെ ഈ സംഭവം ലോകത്താകമാനമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തകളായി. പക്ഷേ 2009 അവസാനത്തോടെ കേസിലെ ഇരുകക്ഷികളും കോടതിക്ക് പുറത്ത് ഒരു ഒത്തുതീര്‍പ്പിലെത്തി. ഇത് പരസ്യമായി പോകരുതെന്നും കരാറിന് പകരമായി റൊണാള്‍ഡോയുടെ ടീം മയോര്‍ഗയ്ക്ക് 3,75,000 ഡോളര്‍ നല്‍കിയതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം 2009-ല്‍ ലാസ് വെഗാസില്‍ സംഭവിച്ചത് പൂര്‍ണ്ണമായും യുവതിയുടെ സമ്മതത്തോടെയായിരുന്നുവെന്ന് റൊണാള്‍ഡോ ഈ സംഭവത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

Related Posts

ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ
  • May 19, 2026

ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ച് മന്ത്രിമാര്‍. ഒരു വസതിക്ക് മൂന്നു മന്ത്രിമാര്‍ വരെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിള,സാനഡു, ഗ്രേസ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് 3 കോടി 95 ലക്ഷം രൂപ അനുവദിച്ചു. 9 മന്ത്രിമന്ദിരങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കാണ് പൊതു ഭരണ…

Continue reading
‘നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, ഓരോരുത്തർക്കും ഓരോ ശൈലിയാണ്’; കെ കെ ശൈലജ
  • May 19, 2026

നയനാർ എല്ലാ കാലത്തും ഒരു വികാരമാണെന്ന് കെ കെ ശൈലജ. പാർട്ടിക്ക് നേതൃത്വം നൽകിയത് മാത്രമല്ല മൂന്നുതവണ മുഖ്യമന്ത്രിയായി. നായനാരുടെ കൂടെയുള്ള ഒരു നിമിഷവും ജീവിതാനുഭവങ്ങളായി മാറുകയായിരുന്നു. സങ്കീർണമായ പ്രശ്നങ്ങളെയും നിയമസഭയ്ക്ക് അകത്ത് ഒതുക്കി തീർക്കാനുള്ള വൈഭവം മറ്റാർക്കും കാണാനാകില്ല. നായനാർക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ

ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ

‘നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, ഓരോരുത്തർക്കും ഓരോ ശൈലിയാണ്’; കെ കെ ശൈലജ

‘നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, ഓരോരുത്തർക്കും ഓരോ ശൈലിയാണ്’; കെ കെ ശൈലജ

‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനം; പതിമൂന്നാം നമ്പര്‍ ആരും തിരഞ്ഞെടുത്തില്ല

മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനം; പതിമൂന്നാം നമ്പര്‍ ആരും തിരഞ്ഞെടുത്തില്ല

മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു; ക്രൂരമായി മര്‍ദിച്ചു; നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കി; നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് യുവതി

മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു; ക്രൂരമായി മര്‍ദിച്ചു; നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കി; നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് യുവതി

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അക്രമികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അക്രമികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു