‘വി.എസിന്റെ അവസാന പരിപാടി, എന്റെ അടുത്തേക്ക് വന്നു, കൈപിടിച്ച് ഉയർത്തി…, മൂന്നാമതായിരുന്ന CPIM വട്ടിയൂർക്കാവിൽ ഒന്നാമതെത്തി’: വി.കെ പ്രശാന്ത് എംഎൽഎ


തിരുവനന്തപുരത്തെ ദർബാർ ഹാളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനം അവസാനിച്ചു. മൃതദേഹം വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് മാറ്റി. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര.

ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്. വട്ടിയൂർകാവിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ വി എസ് സൃഷ്‌ടിച്ച ആവേശത്തെ അനുസ്മരിച്ച് വി കെ പ്രശാന്ത് എംഎൽഎ രംഗത്തെത്തി. രണ്ടു തവണയാണ് മണലത്തിൽ വി കെ പ്രശാന്ത് വിജയിച്ചത്. മൂന്നാം തവണയും വിജയിച്ച് വരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

വട്ടിയൂർക്കാവ് ബൈ ഇലക്ഷൻ നടക്കുമ്പോഴാണ് വി കെ പ്രശാന്തിന് വേണ്ടി വി എസ് തന്റെ അവസാന പൊതുപരിപാടിയിൽ പങ്കെടുത്തത്. കുറവൻകോണത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം ആയിരുന്നു അത്. അദ്ദേഹം 2 മിനിട്ടാണ് സംസാരിച്ചത്. വിജയിപ്പിക്കൂ.. വിജയിപ്പിക്കൂ.. വിജയിപ്പിക്കൂ.. എന്ന് അവസാനം അദ്ദേഹത്തിന്റെ ശൈലിയിൽ പ്രഖ്യാപിച്ചാണ് വേദി വിട്ടതെന്നും വി കെ പ്രശാന്ത് അനുസ്മരിച്ചു.

അതിന് ശേഷം അദ്ദേഹത്തിന് സ്ട്രോക്ക് വന്നു കിടപ്പിലായി. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വേദിയിൽ എത്തിയത്. അന്ന് അദ്ദേഹത്തെ കാണാൻ വലിയൊരു ജനസാഗരമാണ് തടിച്ചുകൂടിയത്. കുറവൻകോണംകാർ കണ്ട ഏറ്റവും വലിയ പൊതുയോഗം ആയിരുന്നു. എല്ലാ നിലയിലും ആവേശം ഉണ്ടാക്കി.

നിർണായകമായ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് മൂന്നാം സ്ഥാനത്തായിരുന്നു അന്ന് എൽഡിഎഫ്. അതിൽ നിന്നും ഒന്നാമതെത്തി. ഒന്നാമതെത്താൻ വിഎസിന്റെ ഇടപെടൽ വളരെ വലുതായിരുന്നു. മൂന്നാം തവണയും നമ്മൾ ഭരണം നേടും. വി എസ് സൃഷ്‌ടിച്ച ആവേശം വട്ടിയൂർക്കാവിൽ നിലനിർത്തുമെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.

Related Posts

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
  • June 27, 2026

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു തന്നെ. ഉദ്ഘാടനത്തിനുശേഷം ഉണ്ടായ മന്ദഗതി പുതിയ സർക്കാർ വന്നതിനുശേഷം തുടരുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത സർക്കാർ ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഉദ്ഘാടനത്തിന് മുമ്പ് ഉണ്ടായിരുന്ന…

Continue reading
പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം
  • June 27, 2026

പിതാവിന്റെ മരണത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി മക്കൾ. ഫറോക്ക് നല്ലൂർ നെൽമണി പറമ്പിൽ കോട്ടായി മോഹൻദാസിന്റെ മരണം ശ്രദ്ധക്കുറവ് കാരണമാണെന്നാണ് മകന്റെ ആരോപണം. ജൂൺ 11 ന് പുലർച്ചെയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മോഹൻദാസിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി