‘ ദി കേരള സ്റ്റോറിക്കുള്ള പുരസ്‌കാരം കലക്കുള്ള അംഗീകാരമല്ല, സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരം’; സിനിമാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി


ദി കേരളാ സ്റ്റോറിക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‍കിയത് തെറ്റായ സന്ദേശമാണ് നല്‍കികുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയിലുണ്ട്. ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാന്‍ പറ്റില്ല. മറിച്ച്, വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ഉപയോഗിക്കുന്നതിനുള്ള സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ – അദ്ദേഹം പറഞ്ഞു.

കലയുടെ പേരു പറഞ്ഞ് വര്‍ഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം സിനിമകള്‍ എങ്ങിനെയാണ് മികച്ച ചിത്രമായ് മാറിയത് എന്ന് എല്ലാവരും ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്രയേറെ മതനിരപേക്ഷ നിലപാടുള്ള കേരളത്തെ വര്‍ഗീയതയുടെ വിഷം കലര്‍ത്തി മോശമായി ചിത്രീകരിച്ചു. കലാമൂല്യമുള്ള ചിത്രങ്ങള്‍ അവഗണിച്ചാണ് ഇത്തരം സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കിയത് – മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമയുടെ സര്‍വതല സ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുകയെന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പലകാര്യങ്ങളിലും രാജ്യത്തിനാകെ തന്നെ മാതൃകയായ കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെപ്പാണ് ചലച്ചിത്ര നയരൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന കോണ്‍ക്ലേവും. 1928 നവംബര്‍ ഏഴിന് തിരുവനന്തപുരം ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ജെ സി ഡാനിയേലിന്റെ വിഗതകുമാരനില്‍ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിന് വേദിയാകുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വിഗതകുമാരന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കും വികസത്തിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒന്‍പത് ദശകക്കാലത്തിനുള്ളില്‍ കേരളമെന്ന ദേശത്തെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ മലയാള സിനിമയ്ക്കും ഇവിടുത്ത ചലച്ചിത്ര പ്രതിഭകള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒട്ടനവധിദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ മലയാള സിനിമ ഇതിനകം നേടിയിട്ടുണ്ട്. ഉയര്‍ന്ന സാക്ഷരത മാത്രമല്ല ഉയര്‍ന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ആസ്വാദന ശേഷിയുമുള്ള നാടായി കേരളം വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത് – മുഖ്യമന്ത്രി വിശദമാക്കി.

നവ്യാ നായര്‍ മുഖ്യമന്ത്രിക്ക് ക്ലാപ്പ് നല്‍കിയാണ് ഉദ്ഘടന ചടങ്ങ് നടത്തിയത്. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന സമ്മേളനത്തില്‍ മോഹന്‍ലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായി. വെട്രിമാരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മധുപാല്‍, കെ മധു ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Posts

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി
  • May 14, 2026

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്നും മന്ത്രിതല ഇടപെടലുകള്‍ അനിവാര്യമായ സമയത്താണ് ഈ പ്രതിസന്ധിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് നിലവില്‍ പ്രതിസന്ധിയുണ്ട്.…

Continue reading
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം
  • May 14, 2026

പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് (55) മരിച്ചത്. ചൂട് കാരണം വീടിന് സമീപത്തുള്ള പുളിമര ചുവട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ കാട്ടാനയാക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ ജില്ലാ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ