‘എ പത്മകുമാര്‍ പാര്‍ട്ടിയുടെ അന്തകന്‍’; സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതില്‍ അമര്‍ഷം

ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതില്‍ സിപിഐഎമ്മിനുള്ളില്‍ അമര്‍ഷം. എ പത്മകുമാര്‍ ജില്ലയിലെ പാര്‍ട്ടിയുടെ അന്തകന്‍ എന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. അമര്‍ഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഭീഷണി പ്രചാരണങ്ങള്‍ക്ക് വഴങ്ങരുത്. എന്ത് വെളിപ്പെടുത്തല്‍ വന്നാലും പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടായതില്‍ കൂടുതല്‍ നഷ്ടം വരാനില്ല. രാഷ്ട്രീയ സ്വാധീനവും ഭക്തിയും പറഞ്ഞാണ് ശബരിമലയിലെ തട്ടിപ്പ് നടത്തിയത് – തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയരുന്നത്. അമര്‍ഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും ആലോചനയുണ്ട്. നീതിപൂര്‍വമായ നടപടിയുണ്ടാകും എന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്. അതേസമയം, സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഫലിച്ചെന്ന് പത്മകുമാറിന്റെ സുഹൃത്തുക്കള്‍ വിലയിരുത്തുന്നു. നടപടി ലഘൂകരിച്ചത് ആശ്വാസം പ്രകടിപ്പിക്കുന്ന ഇവര്‍ തല്‍ക്കാലം സംയമനം പാലിക്കുമെന്നാണ് വിവരം.

ശബരിമല യുവതി പ്രവേശനത്തില്‍ അടക്കം നിരവധി കാര്യങ്ങള്‍ ആത്മകഥയില്‍ പറയുമെന്ന് പത്മകുമാര്‍ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ചില ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള തുറന്നുപറച്ചിലും പത്മകുമാര്‍ നടത്തി. പാര്‍ട്ടിയുടെ കടുത്ത നടപടി തനിക്കെതിരെ ഉണ്ടാകുമെന്ന ഘട്ടത്തിലായിരുന്നു പത്മകുമാര്‍ സുഹൃത്തുക്കളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. പത്മകുമാറിനെ സംസ്ഥാന നേതൃത്വം പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടും കടുത്ത നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മിറ്റി തയ്യാറായില്ല. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയതിനൊപ്പം സസ്‌പെന്‍ഷന്‍ നടപടിയാണ് സ്വീകരിച്ചത്.

പത്മകുമാറിന്റെ കൈകള്‍ ശുദ്ധമാണെന്ന് പറയുന്നില്ലെങ്കിലും എസ്‌ഐടിയുടെ കുറ്റപത്രം വന്നതിനുശേഷം കൂടുതല്‍ നടപടികള്‍ ആലോചിക്കാം എന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പത്മകുമാറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ നേതാക്കള്‍ കൂടുതല്‍ പ്രതികരണം നടത്തിയില്ല.

Related Posts

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
  • August 3, 2026

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിന്റെ മറുപടി. ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം