ഹാ അതൊക്കെയൊരു കാലം! ; ഭൂതകാലമായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ? തലച്ചോര്‍ നമ്മളെ കബളിപ്പിക്കുന്നതെങ്ങനെ?


മനസിലെ ഏതെങ്കിലും കോണിലൊളിപ്പിച്ച നല്ലതും ചീത്തയുമായ ഓര്‍മകളും അനുഭവങ്ങളും ഓര്‍ത്ത് കുളിര്‍ന്നും താലോലിച്ചും ആശ്വസിച്ചും നൊമ്പരപ്പെട്ടും ഓര്‍മകളോടൊപ്പമിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹാ അതൊക്കെ ഒരു കാലമെന്ന നെടുവീര്‍പ്പ് ഉയരുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തേക്കാള്‍, കാലഘട്ടത്തെക്കാള്‍ മികച്ചത് പഴയതായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ഭൂതകാലത്തോടൊരു വെറുതെ ഒരു അഫക്ഷന്‍ എങ്കിലും തോന്നാത്തവരില്ല. നന്മയുടെ കാലം കഴിഞ്ഞെന്ന് ഇടക്കെങ്കിലും നമ്മില്‍ പലര്‍ക്കും തോന്നുന്നത് മനുഷ്യ മസ്തിഷ്‌കത്തിന്റെ ഒരു കബളിപ്പിക്കലാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. (Your brain is lying to you about the good old days)

ഭൂതകാലത്തെ ഓര്‍ത്താല്‍ അമ്മാവന്‍ വൈബാകുമോ? പഴഞ്ചനാകുമോ? പാരമ്പര്യവാദിയാകുമോ?

പാരമ്പര്യവാദികളും വലതുപക്ഷ ചിന്താഗതിയുമുള്ളവര്‍ക്കാണ് പഴയ കാലം നല്ലതെന്ന് കൂടുതലായി തോന്നുകയെന്ന് വാദമുണ്ട്. പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്ന, ഭൂതകാലത്തിന്റെ നിയമങ്ങളില്‍ തളച്ചിടപ്പെടണമെന്ന് കരുതുന്നവര്‍ക്ക് മാത്രമല്ല ഈ തോന്നലുണ്ടാകുക. പാരമ്പര്യം, വിശ്വാസം തുടങ്ങിവയൊന്നും ഭൂതകാലത്തെ കാര്യങ്ങളാണെന്നോ കാലം മുന്നോട്ടുപോകുന്നതിന് അനുസൃതമായി ഇവയെല്ലാം കുറയുകയാണെന്നോ പറയാനാകില്ല. ഇടതുപക്ഷത്തുള്ള പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചിന്തിക്കുന്നവരും വാദിക്കുന്നത് പഴയ രീതികളാണ് പ്രകൃതിക്ക് നല്ലതെന്നാണ്. അതിനാല്‍ പഴയമയോടുള്ള ഇഷ്ടം ഒരു വലതുപക്ഷ ചിന്താഗതി മാത്രമല്ല.

എന്താണ് നമ്മുക്ക് ഇങ്ങനെയൊരു തോന്നല്‍?

നമ്മുടെ മസ്തിഷ്‌കത്തിലെ സെലക്ടീവ് മെമ്മറിയാണ് ഇതിനൊരു കാരണം. നല്ല ഓര്‍മകളാണ് ഭൂതകാലത്തെക്കുറിച്ച് നമ്മുക്ക് എപ്പോഴും ഓര്‍മ വരുന്നത്. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നാം മറക്കുകയോ അല്ലെങ്കില്‍ അന്നത്തെ സഹനത്തിന്റെ തീവ്രത നമ്മുക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തെളിച്ചമില്ലാതെയോ മനസില്‍ കിടക്കുന്നതാണ് പഴയതെല്ലാം നല്ലതെന്ന് തോന്നാന്‍ ഒരു കാരണം.

മനശാസ്ത്രജ്ഞര്‍ ലോസ് അവേര്‍ഷന്‍ എന്ന് വിളിക്കുന്ന അവസ്ഥ മറ്റൊരു കാരണമാണെന്ന് വോക്‌സ് ഡോട്ട് കോമില്‍ ബ്രയാന്‍ വാള്‍ഷ് എഴുതുന്നുണ്ട്. നമ്മുടെ കണ്‍വെട്ടത്തുള്ള നേട്ടത്തേക്കാള്‍ നമ്മുക്ക് വലുതായി അനുഭവപ്പെടുക നമ്മുടെ പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇതുമൂലം ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ ഒരുതരത്തില്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഭയപ്പാട് മൂലം നമ്മുക്ക് ഭൂതകാലത്തെ അനുഭവങ്ങള്‍ കൂടുതല്‍ ഊഷ്മളമായി തോന്നുന്നു.


മനസിലെ ഏതെങ്കിലും കോണിലൊളിപ്പിച്ച നല്ലതും ചീത്തയുമായ ഓര്‍മകളും അനുഭവങ്ങളും ഓര്‍ത്ത് കുളിര്‍ന്നും താലോലിച്ചും ആശ്വസിച്ചും നൊമ്പരപ്പെട്ടും ഓര്‍മകളോടൊപ്പമിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹാ അതൊക്കെ ഒരു കാലമെന്ന നെടുവീര്‍പ്പ് ഉയരുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തേക്കാള്‍, കാലഘട്ടത്തെക്കാള്‍ മികച്ചത് പഴയതായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ഭൂതകാലത്തോടൊരു വെറുതെ ഒരു അഫക്ഷന്‍ എങ്കിലും തോന്നാത്തവരില്ല. നന്മയുടെ കാലം കഴിഞ്ഞെന്ന് ഇടക്കെങ്കിലും നമ്മില്‍ പലര്‍ക്കും തോന്നുന്നത് മനുഷ്യ മസ്തിഷ്‌കത്തിന്റെ ഒരു കബളിപ്പിക്കലാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. (Your brain is lying to you about the good old days)

ഭൂതകാലത്തെ ഓര്‍ത്താല്‍ അമ്മാവന്‍ വൈബാകുമോ? പഴഞ്ചനാകുമോ? പാരമ്പര്യവാദിയാകുമോ?

പാരമ്പര്യവാദികളും വലതുപക്ഷ ചിന്താഗതിയുമുള്ളവര്‍ക്കാണ് പഴയ കാലം നല്ലതെന്ന് കൂടുതലായി തോന്നുകയെന്ന് വാദമുണ്ട്. പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്ന, ഭൂതകാലത്തിന്റെ നിയമങ്ങളില്‍ തളച്ചിടപ്പെടണമെന്ന് കരുതുന്നവര്‍ക്ക് മാത്രമല്ല ഈ തോന്നലുണ്ടാകുക. പാരമ്പര്യം, വിശ്വാസം തുടങ്ങിവയൊന്നും ഭൂതകാലത്തെ കാര്യങ്ങളാണെന്നോ കാലം മുന്നോട്ടുപോകുന്നതിന് അനുസൃതമായി ഇവയെല്ലാം കുറയുകയാണെന്നോ പറയാനാകില്ല. ഇടതുപക്ഷത്തുള്ള പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചിന്തിക്കുന്നവരും വാദിക്കുന്നത് പഴയ രീതികളാണ് പ്രകൃതിക്ക് നല്ലതെന്നാണ്. അതിനാല്‍ പഴയമയോടുള്ള ഇഷ്ടം ഒരു വലതുപക്ഷ ചിന്താഗതി മാത്രമല്ല.

Advertisement

Read Also: അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

പഴയതിനോട് അത്ര സ്‌നേഹമുണ്ടോ?

ട്രംപ് അമേരിക്കയോട് പറഞ്ഞ ലോകമെങ്ങും ഹിറ്റായ ഒരു പ്രചാരണ വാക്യമാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍. അമേരിക്കയെ പഴയതുപോലെ മഹത്തരമാക്കുക എന്ന് പ്രചരിപ്പിക്കുന്നത് പണ്ട് അമേരിക്ക ഏറെ മഹത്തരമായിരുന്നു ഇപ്പോഴുള്ളതിനേക്കാള്‍ എന്നുറപ്പിച്ചുകൊണ്ടാണ്. ഇത് വളരെയെളുപ്പത്തില്‍ ആളുകളുടെ ഹൃദയത്തിലെത്തുന്നതിന് കാരണം ഇതെല്ലാവരുടേയും വിശ്വാസമാണെന്നതിനാലാണ്. പ്യു റിസേര്‍ച്ച് സെന്റര്‍ 2023ല്‍ നടത്തിയ സര്‍വെയില്‍ പത്തില്‍ 6 അമേരിക്കക്കാരും 50 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലമാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂഗവ് യുകെയില്‍ നടത്തിയ സര്‍വെയില്‍ 70 ശതമാനം പേരും ഭൂതകാലത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. നൊസ്റ്റാള്‍ജിയയെ ആളുകള്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അറിയാന്‍ നമ്മുടെയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സ്‌ക്രോള്‍ ചെയ്ത് പോയാല്‍ മാത്രം മതിയാകും.

Advertisement

Advertisement

എന്താണ് നമ്മുക്ക് ഇങ്ങനെയൊരു തോന്നല്‍?

നമ്മുടെ മസ്തിഷ്‌കത്തിലെ സെലക്ടീവ് മെമ്മറിയാണ് ഇതിനൊരു കാരണം. നല്ല ഓര്‍മകളാണ് ഭൂതകാലത്തെക്കുറിച്ച് നമ്മുക്ക് എപ്പോഴും ഓര്‍മ വരുന്നത്. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നാം മറക്കുകയോ അല്ലെങ്കില്‍ അന്നത്തെ സഹനത്തിന്റെ തീവ്രത നമ്മുക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തെളിച്ചമില്ലാതെയോ മനസില്‍ കിടക്കുന്നതാണ് പഴയതെല്ലാം നല്ലതെന്ന് തോന്നാന്‍ ഒരു കാരണം.

മനശാസ്ത്രജ്ഞര്‍ ലോസ് അവേര്‍ഷന്‍ എന്ന് വിളിക്കുന്ന അവസ്ഥ മറ്റൊരു കാരണമാണെന്ന് വോക്‌സ് ഡോട്ട് കോമില്‍ ബ്രയാന്‍ വാള്‍ഷ് എഴുതുന്നുണ്ട്. നമ്മുടെ കണ്‍വെട്ടത്തുള്ള നേട്ടത്തേക്കാള്‍ നമ്മുക്ക് വലുതായി അനുഭവപ്പെടുക നമ്മുടെ പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇതുമൂലം ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ ഒരുതരത്തില്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഭയപ്പാട് മൂലം നമ്മുക്ക് ഭൂതകാലത്തെ അനുഭവങ്ങള്‍ കൂടുതല്‍ ഊഷ്മളമായി തോന്നുന്നു.

Advertisement

സ്റ്റാറ്റസ്‌കോ ബയാസ് എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയും പഴയ കാര്യങ്ങള്‍ കൂടുതല്‍ നല്ലതെന്ന് തോന്നാന്‍ കാരണമാകുന്നതായി വാര്‍കിക് ബിസിനസ് സ്‌കൂളിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ നിക്ക് ചാര്‍ച്ചര്‍ പറയുന്നു. നിലവില്‍ വരുന്ന അവസ്ഥയില്‍ മാറ്റം വരുത്തുന്നതെന്തും നല്ലതായാലും മോശമായാലും അത് ഒരു നഷ്ടമായി നമ്മള്‍ കണക്കാക്കുന്നത് മനുഷ്യ മനസിന്റെ സ്റ്റാറ്റസ്‌കോ ബയാസും ലോസ് അവേര്‍ഷനും മൂലമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. മസ്തിഷ്‌കം ഏതൊക്കെ തരത്തില്‍ പരീക്ഷിച്ചാലും നമ്മുടെ ഭൂതകാലവും മികച്ചത് തന്നെയാണ്. എല്ലാ കാലഘട്ടങ്ങളും നമ്മെ പലതും പഠിപ്പിക്കുന്നു. ഭൂതകാലങ്ങള്‍ കുറച്ച് കൂടുതല്‍ പഠിപ്പിക്കുന്നു. കാരണം വേരുകളെ മറന്ന് മനുഷ്യന് നിലനില്‍പ്പില്ലല്ലോ…

Related Posts

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി
  • February 10, 2026

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി…

Continue reading
റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്
  • February 4, 2026

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ സ്വർണ്ണം തിരികെ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ രജനികാന്ത്. ചൊവ്വാഴ്ച തന്റെ വസതിയിൽ ശുചിത്വ തൊഴിലാളിയായ പത്മയെ താരം കണ്ടു. പത്മയ്ക്ക് ഒരു സ്വർണ്ണ മാല സമ്മാനമായി നൽകുന്ന ചിത്രങ്ങൾ സോഷ്യൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED