ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുഖ്യപ്രതിക്ക് കർണാടകയിലും ലഹരി വില്പന, അറിയപ്പെടുന്നത് 3 പേരുകളിൽ

ആലപ്പുഴയിൽ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി
തസ്ലിമ സുൽത്താനയ്‌ക്ക് തമിഴ്നാടിനും കേരളത്തിനും പുറമെ കർണാടകയിലും ലഹരി വില്പന. കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുൽത്താന. സിനിമാലോകത്ത് ക്രിസ്റ്റീന. കർണാടകയിൽ മഹിമ മധു എന്ന പേരിലാണ് ഇവർ ലഹരി വില്പന നടത്തിയിരുന്നത്. തസ്ലിമയുടെ കർണാടകത്തിലെ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും എക്സൈസിനു ലഭിച്ചു.

ലഹരി കടത്താൻ ഉപയോഗിച്ച കാർ എറണാകുളത്തു നിന്നാണ് ഇവർ വാടകയ്ക്ക് എടുത്തത്. എക്സൈസ് അന്വേഷണത്തിൽ മറ്റൊരു സ്ത്രീയുടെ പേരിലാണ് വാഹനമെടുത്ത് നിന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആ സ്ത്രീ ആരാണെന്ന് അന്വേഷണത്തിലാണ് അത് തസ്ലീമ സുൽത്താന തന്നെ തന്റെ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് ബോധ്യപ്പെട്ടത്.

കഴിഞ്ഞ മൂന്നുവർഷമായി മലയാള സിനിമ മേഖലയിൽ ഇവർ ലഹരി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും വ്യത്യസ്ത ഐഡി കാർഡുകളാണ് ഇവർക്കുള്ളത്. കർണാടകയിൽ ഉപയോഗിച്ചുവന്നിരുന്ന മഹിമ മധു എന്ന ഐഡി കാർഡ് എക്സൈസിനു ലഭിച്ചു. ആറ് കിലോ “പുഷ്” കിട്ടിയെന്ന ഒന്നാംപ്രതി തസ്ലീമ സുൽത്താനയുടെ ചാറ്റ് വിവരങ്ങൾ പുറത്തായി. വിൽപ്പനക്കാർക്കിടയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് പുഷ്.

ബാംഗ്ലൂരിൽ നിന്നും ആറ് കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവർ കേരളത്തിലേക്ക് എത്തിച്ചത് അതിൽ മൂന്നു കിലോ മാത്രമാണ് പിടിച്ചെടുത്തത്. ഇതോടെ ബാക്കി മൂന്നു കിലോ എവിടെയെന്നതും എക്സൈസ് അന്വേഷിക്കുകയാണ്. വാടകക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ എവിടെയെല്ലാം ഇവർ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും എക്സൈസിന് ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. പിടിയിലായ തസ്ലീമ സുൽത്താനയ്ക്ക് പിന്നിൽ വൻ ശൃംഖല ഉണ്ടെന്നാണ് വിവരം. കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പെൺവാണിഭ ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമാണ് തസ്ലീമ സുൽത്താനക്കുള്ളത്.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌