ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുഖ്യപ്രതിക്ക് കർണാടകയിലും ലഹരി വില്പന, അറിയപ്പെടുന്നത് 3 പേരുകളിൽ

ആലപ്പുഴയിൽ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി
തസ്ലിമ സുൽത്താനയ്‌ക്ക് തമിഴ്നാടിനും കേരളത്തിനും പുറമെ കർണാടകയിലും ലഹരി വില്പന. കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുൽത്താന. സിനിമാലോകത്ത് ക്രിസ്റ്റീന. കർണാടകയിൽ മഹിമ മധു എന്ന പേരിലാണ് ഇവർ ലഹരി വില്പന നടത്തിയിരുന്നത്. തസ്ലിമയുടെ കർണാടകത്തിലെ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും എക്സൈസിനു ലഭിച്ചു.

ലഹരി കടത്താൻ ഉപയോഗിച്ച കാർ എറണാകുളത്തു നിന്നാണ് ഇവർ വാടകയ്ക്ക് എടുത്തത്. എക്സൈസ് അന്വേഷണത്തിൽ മറ്റൊരു സ്ത്രീയുടെ പേരിലാണ് വാഹനമെടുത്ത് നിന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആ സ്ത്രീ ആരാണെന്ന് അന്വേഷണത്തിലാണ് അത് തസ്ലീമ സുൽത്താന തന്നെ തന്റെ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് ബോധ്യപ്പെട്ടത്.

കഴിഞ്ഞ മൂന്നുവർഷമായി മലയാള സിനിമ മേഖലയിൽ ഇവർ ലഹരി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും വ്യത്യസ്ത ഐഡി കാർഡുകളാണ് ഇവർക്കുള്ളത്. കർണാടകയിൽ ഉപയോഗിച്ചുവന്നിരുന്ന മഹിമ മധു എന്ന ഐഡി കാർഡ് എക്സൈസിനു ലഭിച്ചു. ആറ് കിലോ “പുഷ്” കിട്ടിയെന്ന ഒന്നാംപ്രതി തസ്ലീമ സുൽത്താനയുടെ ചാറ്റ് വിവരങ്ങൾ പുറത്തായി. വിൽപ്പനക്കാർക്കിടയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് പുഷ്.

ബാംഗ്ലൂരിൽ നിന്നും ആറ് കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവർ കേരളത്തിലേക്ക് എത്തിച്ചത് അതിൽ മൂന്നു കിലോ മാത്രമാണ് പിടിച്ചെടുത്തത്. ഇതോടെ ബാക്കി മൂന്നു കിലോ എവിടെയെന്നതും എക്സൈസ് അന്വേഷിക്കുകയാണ്. വാടകക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ എവിടെയെല്ലാം ഇവർ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും എക്സൈസിന് ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. പിടിയിലായ തസ്ലീമ സുൽത്താനയ്ക്ക് പിന്നിൽ വൻ ശൃംഖല ഉണ്ടെന്നാണ് വിവരം. കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പെൺവാണിഭ ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമാണ് തസ്ലീമ സുൽത്താനക്കുള്ളത്.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED