
തൊലി എല്ലിനോട് ചേര്‍ന്ന് മാംസം ഇല്ലാത്ത നിലയില്‍; വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേര്‍ന്നിരുന്നു; തുഷാര നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ മൂന്നാം മാസം മുതല്‍ തുഷാരയെയും കുടുംബത്തെയും ഭര്‍ത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ആ പീഡനം അവസാനിച്ചതാകട്ടെ തുഷാരയുടെ മരണത്തിലും.
അക്ഷരാര്‍ഥത്തില്‍ നരകായാതനയാണ് തുഷാര ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്നത്. 2017 ജൂണ്‍ മാസം 7ാം തീയതി രണ്ടാമത്തെ പ്രസവം നടന്നതിന് ശേഷം തുഷാരയുടെ ഭാരം 48 കിലോയായിരുന്നു. മരിക്കുന്ന സമയത്ത് 21 കിലോ മാത്രമായി ഭാരം. സിതാരയുടെ വയറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ സാന്നിധ്യമേയുണ്ടായിരുന്നില്ലെന്നും ഫോറന്‍സിക് സര്‍ജന്‍ കോടതിയുടെ മുന്നില്‍ വ്യക്തമാക്കിയിരുന്നു. പഞ്ചസാര വെളളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരക്ക് നല്‍കിയിരുന്നത്.സ്ത്രീധനപീഡനത്തിന്റെ ഭാഗമായി വീട്ടിലെ മുറിയില്‍ അടച്ചിട്ടിരുന്ന തുഷാരയെ സ്വന്തം മക്കളെക്കാണാന്‍ പോലും ഭര്‍ത്താവും ഭര്‍തൃമാതാവും അനുവദിച്ചിരുന്നില്ല. കേസില്‍ രണ്ടാം സാക്ഷിയായ ലിന്‍സി എന്ന സ്ത്രീയുടെ മൊഴി ഇത് സാധൂകരിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ എടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലും ക്രൂരമര്‍ദനം തുഷാരയ്ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അമ്മയുടെ പേരെന്താണ് എന്ന് ചോദിക്കുമ്പോള്‍ ഗീത എന്നാണ് പറഞ്ഞിരുന്നതെന്ന് കേസിലെ ഏഴാം സാക്ഷിയായ ടീച്ചര്‍ മിനി വര്‍ഗീസ് പറയുന്നുവെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുന്നു. കേസില്‍ ഏഴാം സാക്ഷിയാണ് ഈ അധ്യാപിക. മരണം സംഭവിച്ചതിന് ശേഷമാണ് കുട്ടിയുടെ അമ്മയുടെ പേര് തുഷാര എന്നാണെന്ന് അധ്യാപിക അറിയുന്നത് തന്നെ.