വനിത ടി20: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ജയം തേടി ഇന്ത്യ; ഹര്‍മന്‍പ്രീത് കൗറിന്റെ പരിക്ക് (?) ആശങ്കയില്‍


അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് പരമ്പരയിലെ രണ്ടാം മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യമാച്ചില്‍ 49 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് മൈതാനം വിടേണ്ടി വന്ന ഹര്‍മന്‍പ്രീത് കൗറിന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകളാണ് ഇന്ത്യന്‍ ആരാധകര്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ് സമയത്തിന്റെ വലിയൊരു ഭാഗവും താരം മൈതാനത്തുണ്ടായിരുന്നില്ല. മാത്രമല്ല പരിശീലന സമയത്തും ഫിറ്റ് അല്ലെന്ന തരത്തിലുള്ളതായിരുന്നു ഹര്‍മ്മന്‍ പ്രീത് കൗറിന്റെ നീക്കങ്ങള്‍. താരത്തിന് പരിക്കേറ്റെന്ന കാര്യം ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും മെഡിക്കല്‍ ടീം ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന വിവരം മറ്റു ടീം അംഗങ്ങള്‍ വഴി പുറത്തെത്തിയിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹര്‍മന്‍പ്രീത് ഫിറ്റായിരിക്കുമെന്ന പ്രതീക്ഷയും സഹതാരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ മത്സരത്തിലുണ്ടായ ഫീല്‍ഡിംഗ് പിഴവുകള്‍ ഇന്ത്യ പരിഹരിക്കേണ്ടതുണ്ട്. യുവതാരം ടിറ്റാസ് സാധുവും പരിചയസമ്പന്നയായ ദീപ്തി ശര്‍മ്മയും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിട്ടും ചില സമയങ്ങളില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് അബദ്ധമായിരുന്നു. ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പര 3-0 ത്തിന് പരാജയപ്പെട്ടതിന്റെ നിരാശ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പപരമ്പരയിലെ ഏകപക്ഷീയ വിജയത്തോടെ മാറ്റാമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യന്‍ വനിതകള്‍. സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രിഗസിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

വെസ്റ്റ് ഇന്‍ഡീസ് നിരയിലാകട്ടെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഡിയാന്ദ്ര ഡോട്ടിനും ക്യാന ജോസഫും ഒഴികെയുള്ള താരങ്ങള്‍ക്കൊന്നും ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് അവരുടെ മുഖ്യ പരിശീലകന്‍ ഷെയ്ന്‍ ഡീറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
  • June 27, 2026

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

Continue reading
യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
  • June 25, 2026

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം