ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.
രേഖ മാത്രം ആയിരുന്നു എങ്കിൽ വാദത്തിൽ പിടിച്ച് നിൽക്കുമായിരുന്നു. രേഖയിൽ പറയുന്ന ഇടപാടുകളുടെ ബാങ്ക് രേഖകളും തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നത്. പാർട്ടിക്കാരെ കബളിപ്പിക്കാൻ വേണ്ടിയാണ് ഇപ്പോൾ ന്യായങ്ങൾ നിരത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ വേട്ടയാടൽ എന്ന ആരോപണം ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകും. ഇത് നേരിട്ട് വന്ന ഇഡി കേസ് അല്ല. ഇൻകം ടാക്സ് ആദ്യം പരിശോധന നടത്തി.അന്വേഷണ ഏജൻസി ഏത് എന്നല്ല.
തെളിവുകൾ പുറത്ത് വരുമ്പോൾ അന്വേഷണം ഉണ്ടാവുക എന്നത് സ്വാഭാവികം. കോൺഗ്രസ് കൊണ്ട് വന്ന കേസല്ല. മറ്റുള്ള കേസുകളിൽ തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷന് ഉണ്ട്. ഇവിടെ ഉത്തരവാദിത്വം ആരോപണ വിധേയർക്കെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.






