ജാർഖണ്ഡിൽ JPSC പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെ സിജെപി അപലപിച്ചു. പൊലീസിൽ നടപടിയിൽ അന്വേഷണം വേണമെന്നും അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ദേവേന്ദ്ര നാഥ് മഹ്തോയെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സയ്ക്കായി റാഞ്ചി സദർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് മഹ്തോയുടെ ആരോഗ്യനില വഷളായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജാർഖണ്ഡ് നിയമസഭയ്ക്ക് സമീപം നടന്ന പൊലീസ് ലാത്തിച്ചാർജിനിടെ മഹതോയ്ക്ക് പരുക്കേറ്റതായി അദ്ദേഹത്തിന്റെ സഹായി പങ്കജ് കുമാർ അവകാശപ്പെട്ടു. തിങ്കളാഴ്ച നിയമസഭയ്ക്ക് സമീപം പ്രതിഷേധം സംഘർഷഭരിതമായി.പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.








