‘ഞാന്‍ എവിടെയും ഒളിവില്‍ പോയിരുന്നില്ല; ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നു’; ഐഷി ഘോഷ്

ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. തിടുക്കപ്പെട്ടുള്ള പൊലീസ് നീക്കത്തില്‍ ഐഷി ദുരൂഹത ആരോപിച്ചു. സമരക്കാരെ ലക്ഷ്യമിടുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നുവെന്നും ഐഷി പറഞ്ഞു.

താന്‍ നാളെ കോടതിയില്‍ ഹാജരാകും എന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്ന് ഐഷി പറഞ്ഞു. തിടുക്കപ്പെട്ടുള്ള പൊലീസ് നീക്കത്തില്‍ ദുരൂഹതയുണ്ട്. എവിടെയും ഒളിവില്‍ പോയിരുന്നില്ല. മുന്നറിയിപ്പില്ലാതെ വന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭീതി പടര്‍ത്താനാണ്. ഏത് പൊലീസാണ് മഫ്തിയില്‍ സ്വകാര്യ വാഹനത്തില്‍ വന്ന് ഇത്തരം നടപടികള്‍ ചെയ്യുന്നത്. പൊലീസ് നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഞാന്‍ എകെജി ഭവനില്‍ എത്തിയെന്ന വിവരം പൊലീസിന് എങ്ങനെ ലഭിച്ചു എന്നറിയില്ല. നോട്ടീസ് നല്‍കണമായിരുന്നെങ്കില്‍ വീട്ടിലോ എസ്എഫ്‌ഐ ഓഫീസിലോ നല്‍കാമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാതെയാണ് എത്തിയത്. എല്ലാവരും കണ്ടതാണ്. ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. വാറണ്ട് പുറപ്പെടുവിച്ചത് ഏപ്രില്‍ 15നാണ്. എന്തിനാണ് ഇപ്പോഴൊരു അറസ്റ്റ് നീക്കം- വിദ്യാര്‍ഥി നേതാവ് ചൂണ്ടിക്കാട്ടി.

തങ്ങളുടെ ഫോണുകളും ചോര്‍ത്തപ്പെടുന്നുണ്ടെന്നും മെയിലുകള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഐഷി ആരോപിച്ചു. തങ്ങള്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ പോലീസ് അറിയുന്നു. പലതും ലീക്ക് ആവുന്നു. പഴയ കേസുകള്‍ ആയുധമാക്കുകയാണ്. സമരക്കാരെ ലക്ഷ്യമിടുന്നു. ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്തുന്നു. തനിക്കെതിരെ പട്യാല ഹൗസ് കോടതിയില്‍ 12 കേസുകള്‍ ഉണ്ട്. നിരവധി വാറണ്ട് വന്നിട്ടുണ്ട്. എന്നാല്‍് ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്. ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കോടതികള്‍ സ്വതന്ത്രമായി നിക്ഷപക്ഷമായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ കോടതിയുടെ നടപടികളില്‍ ഇടപെടരുത് – ഐഷി ഘോഷ് പറഞ്ഞു.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച എംപിമാര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. മാധ്യമങ്ങള്‍ക്കും കോടതിക്കും അഭിഭാഷകര്‍ക്കും ഐഷി നന്ദി അറിയിച്ചു.

Related Posts

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
  • July 29, 2026

കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. മൻമോഹൻ സിങ്ങിന്റെ മരണത്തിന് രണ്ടുവർഷത്തിന് ശേഷം ക്ലീൻ ചിറ്റ് ലഭിച്ചത്. കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിംഗ്.മൻമോഹൻ സിങ് വിചാരണ…

Continue reading
‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി
  • July 29, 2026

പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മൈക്ക് ഓഫ് ചെയ്തേക്കാം, എന്നാൽ വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽഗാന്ധിയുടെ എക്സ് പോസ്റ്റ്. സഭയിൽ പറയാൻ അനുവദിക്കാത്ത കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ തുറന്നു പറയുമെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ…

Continue reading

You Missed

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

‘ഞാന്‍ എവിടെയും ഒളിവില്‍ പോയിരുന്നില്ല; ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നു’; ഐഷി ഘോഷ്

‘ഞാന്‍ എവിടെയും ഒളിവില്‍ പോയിരുന്നില്ല; ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നു’; ഐഷി ഘോഷ്

‘വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട്, ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ ബഹളം

‘വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട്, ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ ബഹളം