ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ അത്ഭുതമില്ലെന്ന് ആശിഷ് നെഹ്റ

താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതുന്ന ആളല്ല ഗില്‍, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എല്ലായ്പ്പോഴും സന്നദ്ധനാണ്.

 ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റിയതില്‍ അത്ഭുതമില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്റ. ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക്കിന് പകരം ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ച പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവിനെയാണ് സെലക്ടര്‍മാര്‍ ക്യാപ്റ്റനാക്കിയത്.

എന്നാല്‍ ഹാര്‍ദ്ദിക്കിനെ മാറ്റിയതില്‍ തനിക്ക് അത്ഭുതമില്ലെന്നും ഇതൊക്കെ ക്രിക്കറ്റില്‍ സാധാരണഗതിയില്‍ നടക്കുന്നതാണെന്നും ആശിഷ് നെഹ്റ പറഞ്ഞു. ഹാര്‍ദ്ദിക് ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു എന്നത് ശരിയാണ്. പക്ഷെ ലോകകപ്പിനുശേഷം പുതിയ പരിശീലകന്‍ ചുമതലയേറ്റു. ഓരോ ക്യാപ്റ്റനും കോച്ചും വ്യത്യസ്തമായിട്ടായിരിക്കും ചിന്തിക്കുക. ഗംഭീറിന്‍റെ ചിന്ത വേറെ ദിശയിലായിരുന്നു.

അതെന്തായാലും ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ഹാര്‍ദ്ദിക്കിനോട് കാര്യങ്ങള്‍ വിശദീകരിച്ചത് നന്നായി. ഹാര്‍ദ്ദിക് ഒരു ഫോര്‍മാറ്റിൽ മാത്രമാണ് കളിക്കുന്നത്, വല്ലപ്പോഴും ഏകദിന ക്രിക്കറ്റിലും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഹാര്‍ദ്ദിക് ഇപ്പോഴും ടീമിലെ നിര്‍ണായക താരമാണ്. ഹാര്‍ദ്ദിക്കിന്‍റെ സാന്നിധ്യം നാലു പേസർമാരുടെ ഗുണം ചെയ്യും. ടീമിന്‍റെ സന്തുലനത്തിനും അത് നല്ലതാണ്. കാരണം, രാജ്യാന്തര ക്രിക്കറ്റില്‍ ഇംപാക്ട് പ്ലേയര്‍ നിയമമില്ലല്ലോ. ഹാര്‍ദ്ദിക്കിനെ മാത്രമല്ലല്ലോ പരിഗണിക്കാതിരുന്നത്, കെ എല്‍ രാഹുലും റിഷഭ് പന്തും മുമ്പ് ഇന്ത്യൻ ക്യാപ്റ്റന്‍മാരും വൈസ് ക്യാപ്റ്റൻമാരുമായിട്ടുണ്ടെന്നും ആശിഷ് നെഹ്റ ഇന്ത്യ ടുഡേയോട് പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റിലും ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെയും ആശിഷ് നെഹ്റ സ്വാഗതം ചെയ്തു. ഗില്ലിന് 24-25 വയസെ ആയിട്ടുള്ളു. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ താല്‍പര്യമുള്ള താരമാണ് ഗില്‍. താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതുന്ന ആളല്ല ഗില്‍, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എല്ലായ്പ്പോഴും സന്നദ്ധനാണ്. യുവതാരമെന്ന നിലയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പഠിക്കാനും തയാറുള്ള കളിക്കാരനാണ് ഗില്ലെന്നും ആശിഷ് നെഹ്റ പറഞ്ഞു.

  • Related Posts

    കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും
    • March 28, 2026

    കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ…

    Continue reading
    അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ
    • March 26, 2026

    2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ്…

    Continue reading

    You Missed

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ