ഒരേ നിരയിൽ മൂന്ന് പേർ നിൽകുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന താമസമാണ് ഇപ്പോൾ ഹൈക്കമാൻഡിനും ഉണ്ടായിരുന്നതെന്ന് ജോസഫ് വാഴയ്ക്കൻ. രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ അർഹരാണ് എന്നാൽ ഹൈക്കമാൻഡ് അക്കാര്യത്തിൽ ഒരു തീരുമാനം എടുക്കണം.
ആരെയും വേദനിപ്പിക്കാത്ത തീരുമാനമുണ്ടാകണം, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം എല്ലാ പാർട്ടികളിലും പതിവാണ് തീരുമാനം എടുക്കുമ്പോൾ തെറ്റ് പറ്റാൻ പാടില്ലെന്ന് ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു.
പ്രഖ്യാപനം ഉണ്ടാകുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാകാതിരിക്കാനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തുന്നത്. ഇന്ന് നടക്കുന്ന നിയമകക്ഷി സഭായോഗം മാറ്റില്ലെന്നും നിരീക്ഷകർ ഏതാണ് താമസിച്ചാൽ രണ്ടോ മൂന്നോ മണിക്കൂർ താമസം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ സി വേണുഗോപാൽ വീണ്ടും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരും വൈകിട്ട് 4 മണിക്ക് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തും. വി ഡി സതീസൻ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിൽ തുടരുന്നു.കെ സി വേണുഗോപാൽ കേരളത്തിലേക്കില്ലെന്നാണ് സൂചന.







