‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന് ഗുണം ചെയ്യുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ദീപിക കേരളത്തിലെ ആദ്യത്തെ ദിനപത്രമാണ്. അവര്‍ അവരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനം എപ്പോഴും നടത്താറുള്ള പത്രമാണ്. പത്ര മുത്തശിയാണ് ദീപിക. അവരെ ആക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. അത് നിര്‍ഭാഗ്യകരമാണ്. ബിജെപി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ക്രിസ്മസ് കാലത്ത് കേക്ക് കൊണ്ട് കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേര്‍ന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട – അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം ഭീഷണികളെ ചെറുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്ത് നിന്ന് പൊട്ടി വീണതല്ല. അവര്‍ക്കൊക്കെ അവരുടെ അഭിപ്രായങ്ങള്‍ പറയാനും അവരുടെ ആ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനും ഉള്ള ഉത്തരവാദിത്വമുള്ളവര്‍ തന്നെയാണ്. ബിജെപി ഭീഷണി കൊണ്ട് അവരെ വരുതിക്ക് നിര്‍ത്തിക്കളയാമെന്നുള്ള തെറ്റിദ്ധാരണ വേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവര്‍ക്കും അവരുടെ ഇഷ്ട വോട്ട് ചെയ്യാനുള്ള അധികാരവും ഉണ്ട്. അഭിപ്രായങ്ങള്‍ പറയുകയും വോട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തങ്ങള്‍ക്കെതിരാകുന്നു എന്ന് കണ്ടുകൊണ്ട് അവരെ നിലക്ക് നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുകയാണ് അവര്‍ക്ക് നല്ലത്. ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളുകളാണ് ഇങ്ങനെ കാഞ്ഞിരപ്പള്ളി പാലാ രൂപതകളെ ദീപിക പത്രത്തെയും നിശിതമായി വിമര്‍ശിച്ചിട്ടുള്ളത്. അത് സാധാരണ ഗതിയില്‍ കേരളത്തില്‍ നടക്കുന്ന ഒരു കാര്യമല്ല – അദ്ദേഹം വ്യക്തമാക്കി.

Related Posts

പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു; ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി
  • April 21, 2026

ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി. സ്ട്രോങ്ങ് റൂം തുറക്കാൻ പോകുന്ന വിവരം ഫാത്തിമ അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല. ഫാത്തിമ പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന് ലീഗിൽ വിമർശനം ഉയർന്നു. ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അടക്കം ഫാത്തിമ തഹലിയെ ശകാരിച്ചു. തിരഞ്ഞടുപ്പ്…

Continue reading
‘തൃണമൂലിന് രഹസ്യമായി അയച്ച കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി, കോൺഗ്രസുമായി സഹകരിക്കാൻ നേതൃത്വം തയ്യാറായില്ല’; പി.വി അൻവർ
  • April 21, 2026

തൃണമൂല്‍ കോണ്‍ഗ്രസ് നേ‍തൃത്വത്തിനയച്ച് കത്തില്‍ വിശദീരണവുമായി പിവി അന്‍വര്‍. കേരളത്തിൽ നിന്ന് തൃണമൂലുമായി സഹകരിക്കാൻ താത്പര്യമുള്ള നേതാക്കളുടെ പേര് നൽകിയത് സൂചന മാത്രമായാണ്. ഇവരുമായി ചർച്ച ചെയ്യാൻ ടി എം സി നേതൃത്വം തയ്യാറായില്ല. ഇവരെയൊന്നും വിമാനം പിടിച്ച് ബംഗാളിൽ എത്തിക്കാൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

‘വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്’: പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നതിൽ വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

‘വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്’: പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നതിൽ വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു; ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി

പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു; ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി

‘തൃണമൂലിന് രഹസ്യമായി അയച്ച കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി, കോൺഗ്രസുമായി സഹകരിക്കാൻ നേതൃത്വം തയ്യാറായില്ല’; പി.വി അൻവർ

‘തൃണമൂലിന് രഹസ്യമായി അയച്ച കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി, കോൺഗ്രസുമായി സഹകരിക്കാൻ നേതൃത്വം തയ്യാറായില്ല’; പി.വി അൻവർ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല