സര്‍ഫിംഗിനിടെ കടലില്‍ അകപ്പെട്ടു; ഒടുവില്‍ രക്ഷകനായി ആപ്പിള്‍ വാച്ച്!

അതിശക്തമായ തിരമാലകള്‍ റിക്ക് ഷീയര്‍മാനെ വലച്ചു. അദേഹം പലതവണ തിരകളില്‍പ്പെട്ട് മരണം മുന്നില്‍ക്കണ്ടു. 

ആപ്പിള്‍ വാച്ചുകള്‍ പലപ്പോഴും ആളുകള്‍ക്ക് രക്ഷയുടെ ചൂണ്ടുപലകയാകാറുണ്ട്. സമാനമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന്‍റെ കഥ ഓസ്ട്രേലിയയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ബോഡിസര്‍ഫിംഗിനിടെ അപകടത്തില്‍പ്പെട്ട റിക്ക് ഷീയര്‍മാന്‍ എന്ന നീന്തല്‍ വിദഗ്‌ധനാണ് ആപ്പിള്‍ വാച്ച് രക്ഷയായി മാറിയത് എന്ന് എബിസി ന്യൂസ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു. 

പരിചയസമ്പന്നനായ നീന്തല്‍ക്കാരനും ബോഡിസര്‍ഫിംഗ് അഭ്യാസിയുമാണെങ്കിലും റിക്ക് ഷീയര്‍മാന്‍ ബൈറോണ്‍ ബേ തീരത്തുവച്ച് തീരമാലകളില്‍പ്പെടുകയായിരുന്നു. അതിശക്തമായ തിരമാലകള്‍ റിക്ക് ഷീയര്‍മാനെ വലച്ചു. അദേഹം പലതവണ തിരകളില്‍പ്പെട്ട് മരണം മുന്നില്‍ക്കണ്ടു. വലിയ തിരമാലകളില്‍പ്പെട്ട് മുങ്ങിയ അദേഹത്തിന് ബീച്ചിലേക്ക് മടങ്ങാന്‍ ആവതില്ലാതെ വന്നു. ഇതിനിടയില്‍ പരിഭ്രാന്തിയിലാവുകയും ചെയ്തു. 20 മിനുറ്റോളം കൂറ്റന്‍ തിരമാലകളോട് മല്ലിട്ട റിക്ക് ഷീയര്‍മാന് മനസിലായി ഇനി രക്ഷപ്പെടണമെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം അനിവാര്യമാണ് എന്ന്. ഇവിടെയാണ് ആപ്പിള്‍ വാച്ച് റിക്ക് ഷീയര്‍മാന്‍റെ തുണയ്ക്കെത്തിയത്. ഇന്‍ബിള്‍ട്ട് സെല്ലുലാര്‍ കണക്ഷനുള്ള കയ്യിലെ ആപ്പിള്‍ വാച്ച് അള്‍ട്രാ ഉപയോഗിച്ച് റിക്ക് ഓസ്ട്രേലിയന്‍ എര്‍ജന്‍സി സര്‍വീസിനെ വിളിച്ചു. 

തന്‍റെ രക്ഷയ്ക്കെത്തിയ ആപ്പിള്‍ വാച്ച് കനത്ത തിരമാലകളുടെ ആക്രമണത്തിനിടെ ഉപയോഗിക്കുക വലിയ വെല്ലുവിളിയായി എന്ന് റിക്ക് ഷീയര്‍മാന്‍ പറയുന്നു. ഞാന്‍ തീരത്ത് നിന്ന് ഏറെ അകലെയായിരുന്നു. കാറ്റും തിരമാലകളും കാരണം വാച്ച് ഉപയോഗിക്കുക വെല്ലുവിളിയായി. എര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇതിനാല്‍ പാടുപെട്ടു. ഒരു മണിക്കൂറോളം നേരം ഇങ്ങനെ ലൈനില്‍ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുവരെ ജീവന്‍ പിടിച്ചുനിര്‍ത്തിയത് എന്നും റിക്ക് ഷീയര്‍മാന്‍ വിശദീകരിച്ചു. 

ആപ്പിള്‍ വാച്ച് അള്‍ട്രാ മുമ്പും അടിയന്തര സാഹചര്യങ്ങളില്‍ ആളുകളുടെ രക്ഷയ്ക്കെത്തിയ ചരിത്രമുണ്ട്. 100 മീറ്റര്‍ ആഴത്തില്‍ വരെ വാട്ടര്‍ റെസിസ്റ്റന്‍സ് ഈ വാച്ച് വാഗ്ദാനം ചെയ്യുന്നു. ജീവന്‍ രക്ഷിക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായം തേടാനായത് മഹത്തരമാണ് എന്നാണ് റിക്ക് ഷീയര്‍മാന്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വിവരിക്കുന്നത്. an-apple-watch-ultra-played-a-crucial-role-in-the-rescue-of-a-man-in-australia-sgutbr

  • Related Posts

    വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
    • July 2, 2026

    സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും…

    Continue reading
    ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ
    • March 11, 2026

    ഫോണിലെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാറുണ്ടോ? ഏത് ആപ്പ് ആണ് ഏറ്റവും കൂടുതൽ ബാറ്ററി ഉപയോ​ഗിക്കുന്നതെന്ന് അറിയാതെ പോകാറുണ്ടോ? എന്നാൽ അതിന് ഒരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാനാണ് ​ഗൂ​ഗിളിന്റെ പുതിയ നീക്കം. പ്ലേസ്റ്റോർ…

    Continue reading

    You Missed

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി