തുടർഭരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ.ബി അശോക് IAS. തുടർ ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കും. തുടർ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നു. കേരള ശബ്ദം ലേഖനത്തിലാണ് ബി.അശോകിന്റെ വിമർശനം. സുതാര്യമായ ജനാധിപത്യത്തിന് വോട്ടർമാർ ജാഗ്രത കാണിക്കണം. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവും ലേഖനത്തിൽ വ്യക്തമാക്കുന്നു.
സൈബർ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങൾ അടയ്ക്കുക എന്ന തലക്കെട്ടോടുകൂടിയാണ് ലേഖനം ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം. മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്യുന്ന വിധം ഇതെല്ലം പറഞ്ഞുകൊണ്ടാണ് ഫാസിസം കടന്നുവരുന്ന വഴികളെ പറ്റി അദ്ദേഹം വിമർശിച്ചത്.
എം ടി വാസുദേവൻ നായർ പണ്ട് നടത്തിയ വിമർശനങ്ങൾ കവി സച്ചിതാനന്ദന്റെ തുറന്നെഴുത്തുകൾ ലേഖനത്തിൽ പരാമര്ശിക്കകുന്നു. ഫാസിസ്റ്റ് മനോഭാവം വോട്ടർമാർ ചെറുത്താൽ മാത്രമേ ജനാധിപത്യ സംസ്‌കാരം സംസ്ഥാനത്ത് വേരുറപ്പിക്കൂ. വികസനം എല്ലാവർക്കും ലഭ്യമാക്കാൻ സുതാര്യമായ ഭരണകൂടം ആവശ്യമാണ് തുടങ്ങിയവയാണ് ലേഖനത്തിൽ അദ്ദേഹം പരാമർശിക്കുന്നത്.
ആഭ്യന്തരവകുപ്പിനെതിരെയും ലേഖനത്തിൽ രൂക്ഷ വിമർശനമുണ്ട്. എം ടി വാസുദേവൻ നായർ നൽകിയ മുന്നറിയിപ്പും സച്ചിദാനന്ദൻ വളച്ചുകെട്ടില്ലാതെ പറഞ്ഞതും തുടർച്ചയായ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും വരുത്തുന്ന ഫാസിസ്റ്റ് മനോഭാവത്തെ പറ്റിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ലേഖനത്തിന്‍റെ അവസാനത്തിൽ അശോക് പറയുന്നുണ്ട്.. നിലവിൽ സൈനിക ക്ഷേമവകുപ്പിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി. അശോക്.






