കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ.കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് വിലക്ക്.ഡിസംബറിൽ വിലക്ക് നിലവിൽ വരും.പതിനാറ് വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബിൽ വിഡിയോകൾ കാണാനാകും എന്നാൽ മറ്റുള്ളവർക്ക് ശിപാർശ ചെയ്യാനോ,വിഡിയോകൾ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ സാധിക്കില്ല.മാതാപിതാക്കൾക്ക് കുട്ടികളെ വീഡിയോ കാണിക്കുന്നതിൽ നിലവിൽ പരിമിതികളൊന്നുമില്ല.
ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മനസികാരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും,ഓൺലൈൻ തട്ടിപ്പുകൾ ,സൈബർ ബുള്ളിയിങ് , അമിത സ്ക്രീൻ ടൈം എന്നിവ കുട്ടികളുടെ സ്വഭാവത്തെ പോലും ബാധിക്കുമെന്നുമുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറയുന്നു.കൗമാരക്കാരിൽ നാലിൽ മൂന്ന് പേരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യൂട്യൂബ് ആണെന്നും,37 % ശതമാനം കുട്ടികളും മോശം കണ്ടന്റുകൾ ഏറ്റവുമധികം കണ്ടതും ഇതെ പ്ലാറ്റ്‌ഫോമിൽ നിന്നാണെന്നുമാണ് ഇ-സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ട്.
ഇതാദ്യമായല്ല രാജ്യം ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.മുൻപ് ടിക് ടോക് , ഇൻസ്റ്റാഗ്രാം,സ്നാപ്ചാറ്റ് ,ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോൾ യൂട്യൂബും ചേർക്കപ്പെട്ടിരിക്കുന്നത്.എന്നാൽ തങ്ങളുടെ ഉപയോക്താക്കളിൽ ഭൂരിഭാഗവും 13 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്നും,വീഡിയോ ഷെയറിങ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്നും അതിനാൽ ഇവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തരുതെന്നുമാണ് കമ്പനിയുടെ ആവശ്യം.









