എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഭൂമി പ്രശ്നത്തിൽ ഗവർണർ നടപടികളിലേക്കില്ല


എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചത് സംബന്ധിച്ച പരാതി ഗൗരവമായി എടുക്കേണ്ടന്ന നിലപാടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ. പരാതി ലഭിച്ചിട്ടുണ്ടെങ്കിലും അതിന്മേൽ കാര്യമായ തുടർനടപടികൾ വേണ്ടന്ന് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

തിരുവനന്തപുരം നഗരത്തിൻ്റെ കണ്ണായ ഭാഗത്ത് സ്ഥിതിചെയ്യുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സർക്കാരും കേരള സർവകലാശാലയും നൽകിയ ഭൂമിയിലാണ് നിർമ്മിച്ചിട്ടുള്ളത്. തണ്ടപ്പേർ രജിസ്റ്റർ പ്രകാരം പ്രസ്തുത ഭൂമി പുറമ്പോക്കാണെന്ന വഞ്ചിയൂർ വില്ലേജ് ഓഫീസറുടെ മറുപടി പുറത്ത് വന്നതാണ് വീണ്ടും വിവാദമുണ്ടാകാൻ കാരണം. സർവകലാശാലയുടെ ഭൂമി കയ്യേറിയെന്ന പരാതി ഗവർണർക്ക് മുന്നിലും എത്തിയിട്ടുണ്ട്. പരാതിയിൻമേൽ ശക്തമായ നടപടി സ്വീകരിക്കാൻ ഗവർണർകുമേൽ ശക്തമായ സമ്മർദ്ദം ഉണ്ടെങ്കിലും ഗൗരവമായ നടപടി വേണ്ടെന്നാണ് ഗവർണറുടെ നിലപാട്. സർവകലാശാലകളെ പോലെ തന്നെ രാഷ്ട്രീയ പാർട്ടികളും ഗവേഷണ പ്രവർത്തനങ്ങൾ നടത്താം. അതിന് സ്ഥലം നൽകിയതിലും തെറ്റില്ലെന്നാണ് ഗവർണറുടെ സമീപനം. രാജ്ഭവനിൽ ലഭിക്കുന്ന പരാതികളിൽ സ്വീകരിക്കുന്ന സ്വാഭാവിക നടപടികൾക്കപ്പുറം മറ്റ് നടപടികൾ വേണ്ടെന്ന് ഗവർണർ നിർദേശം നൽകി.

പരാതിയുമായി എത്തിയ സംഘടനകളോടും ഗവർണർ തൻറെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ 55 സെൻ്റ് ഭൂമി എ.കെ.ജി പഠന ഗവേഷണ കേന്ദ്രം കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഫോറം ഗവർണർക്ക് നൽകിയ പരാതി. ഗവർണറിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിൻ്റെ തീരുമാനം. ഭൂമിവിവാദം ഉയർത്തികൊണ്ടുവരാൻ നേരത്തെയും ശ്രമമുള്ളതിനാലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി സിപിഐഎം പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചത്. നേരത്തെ എകെജി സെൻറർ എന്നറിയപ്പെട്ടിരുന്ന പഠന ഗവേഷണ കേന്ദ്രത്തിന് മുന്നിൽ പുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

Related Posts

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ
  • March 31, 2026

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ. എംപിമാർ തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും മാറി ഡൽഹിയിലെത്തി വിഷയം ഉന്നയിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ ആവശ്യപ്പെട്ടു. ആശങ്കപ്പെടേണ്ടെന്ന് ബിജെപി പറഞ്ഞാലും…

Continue reading
”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്
  • March 31, 2026

രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. ഇന്നലെ പാടിയ രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി അവർ രംഗത്തെത്തി. ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള ബൃന്ദ കാരാട്ടിന്റെ മറുപാട്ട്. കോൺഗ്രസ് ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്. തെലങ്കാന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി