എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഭൂമി പ്രശ്നത്തിൽ ഗവർണർ നടപടികളിലേക്കില്ല


എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചത് സംബന്ധിച്ച പരാതി ഗൗരവമായി എടുക്കേണ്ടന്ന നിലപാടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ. പരാതി ലഭിച്ചിട്ടുണ്ടെങ്കിലും അതിന്മേൽ കാര്യമായ തുടർനടപടികൾ വേണ്ടന്ന് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

തിരുവനന്തപുരം നഗരത്തിൻ്റെ കണ്ണായ ഭാഗത്ത് സ്ഥിതിചെയ്യുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സർക്കാരും കേരള സർവകലാശാലയും നൽകിയ ഭൂമിയിലാണ് നിർമ്മിച്ചിട്ടുള്ളത്. തണ്ടപ്പേർ രജിസ്റ്റർ പ്രകാരം പ്രസ്തുത ഭൂമി പുറമ്പോക്കാണെന്ന വഞ്ചിയൂർ വില്ലേജ് ഓഫീസറുടെ മറുപടി പുറത്ത് വന്നതാണ് വീണ്ടും വിവാദമുണ്ടാകാൻ കാരണം. സർവകലാശാലയുടെ ഭൂമി കയ്യേറിയെന്ന പരാതി ഗവർണർക്ക് മുന്നിലും എത്തിയിട്ടുണ്ട്. പരാതിയിൻമേൽ ശക്തമായ നടപടി സ്വീകരിക്കാൻ ഗവർണർകുമേൽ ശക്തമായ സമ്മർദ്ദം ഉണ്ടെങ്കിലും ഗൗരവമായ നടപടി വേണ്ടെന്നാണ് ഗവർണറുടെ നിലപാട്. സർവകലാശാലകളെ പോലെ തന്നെ രാഷ്ട്രീയ പാർട്ടികളും ഗവേഷണ പ്രവർത്തനങ്ങൾ നടത്താം. അതിന് സ്ഥലം നൽകിയതിലും തെറ്റില്ലെന്നാണ് ഗവർണറുടെ സമീപനം. രാജ്ഭവനിൽ ലഭിക്കുന്ന പരാതികളിൽ സ്വീകരിക്കുന്ന സ്വാഭാവിക നടപടികൾക്കപ്പുറം മറ്റ് നടപടികൾ വേണ്ടെന്ന് ഗവർണർ നിർദേശം നൽകി.

പരാതിയുമായി എത്തിയ സംഘടനകളോടും ഗവർണർ തൻറെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ 55 സെൻ്റ് ഭൂമി എ.കെ.ജി പഠന ഗവേഷണ കേന്ദ്രം കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഫോറം ഗവർണർക്ക് നൽകിയ പരാതി. ഗവർണറിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിൻ്റെ തീരുമാനം. ഭൂമിവിവാദം ഉയർത്തികൊണ്ടുവരാൻ നേരത്തെയും ശ്രമമുള്ളതിനാലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി സിപിഐഎം പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചത്. നേരത്തെ എകെജി സെൻറർ എന്നറിയപ്പെട്ടിരുന്ന പഠന ഗവേഷണ കേന്ദ്രത്തിന് മുന്നിൽ പുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

Related Posts

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്
  • August 12, 2026

മെസിയുടെ പേരിലുള്ള തട്ടിപ്പിൽ, കായിക വകുപ്പ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും – സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്. കളക്ഷൻ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല.…

Continue reading
‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്
  • August 11, 2026

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും…

Continue reading

You Missed

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി