ബിയർ പാർലർ അല്ല, വീര്യം കുറഞ്ഞ മദ്യം മാത്രം വിൽക്കുന്ന പുതിയ ബാറുകൾ തുറക്കാൻ മധ്യപ്രദേശ്

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന ബാറുകൾ അനുവദിക്കാൻ മധ്യപ്രദേശ് സ‍ർക്കാരിൻ്റെ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം മുതൽ ഇത്തരത്തിലുള്ള ബാറുകൾ സ്ഥാപിക്കും. പുതിയ എക്സൈസ് നയത്തിലാണ് ഈ മാറ്റം. എന്നാൽ 17 പുണ്യനഗരങ്ങളടക്കം 19 സ്ഥലങ്ങളിൽ മദ്യ നിരോധനം നിലനിൽക്കും.

പത്ത് ശതമാനം ആൽക്കഹോൾ കണ്ടൻ്റ് അടങ്ങിയ ബിയർ, വൈൻ, റെഡി-ടു-ഡ്രിങ്ക് ലഹരിപാനീയങ്ങൾ മാത്രമാണ് പുതിയ തരം ബാറുകൾ വഴി വിൽക്കുക. ഇവിടെ സ്പിരിറ്റ് കർശനമായി നിരോധിക്കുമെന്നും സർക്കാർ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 470 ഓളം ബാറുകളാണ് പ്രവർത്തിക്കുന്നത്. സർക്കാരിൻ്റെ പുതിയ തീരുമാനത്തോടെ ബാറുകളുടെ എണ്ണം വർധിക്കും.

ഏതേസമയം സംസ്ഥാനത്ത് മദ്യനിരോധനം ഏ‍ർപ്പെടുത്തിയ 19 സ്ഥലങ്ങളിലായി അടുത്ത സാമ്പത്തിക വർഷം മുതൽ 47 മദ്യശാലകൾ അടച്ചുപൂട്ടും. ഉജ്ജയിൻ, ഓംകാരേശ്വർ, മഹേശ്വര്, മണ്ഡ്ലേശ്വർ, ഓർച്ച, മൈഹാർ, ചിത്രകൂട്, ദാതിയ, അമർകണ്ടക്, സൽകാൻപൂർ എന്നിവയാണ് മദ്യ നിരോധനം ഏ‍ർപ്പെടുത്തിയ ചില പുണ്യ നഗരങ്ങൾ. ഇതിലൂടെ സർക്കാരിന് 450 കോടിയുടെ വരുമാന നഷ്ടമുണ്ടാകും. എന്നാൽ പുതിയ എക്സൈസ് നയം പ്രകാരം മദ്യശാലകളുടെ പുതുക്കൽ ഫീസ് 20 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യശാലകൾ ആരംഭിക്കുക കൂടി ചെയ്താൽ വരുമാന നഷ്ടം മറികടക്കാനാവുമെന്ന് സ‍ർക്കാർ കണക്കുകൂട്ടുന്നു.

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി മുന്തിരി, ജാമുൻ എന്നിവയ്ക്ക് പുറമേ, മധ്യപ്രദേശിൽ ഉൽപ്പാദിപ്പിച്ച് ശേഖരിക്കുന്ന മറ്റ് പഴങ്ങളിൽ നിന്നും തേനിൽ നിന്നുമുള്ള വൈൻ ഉത്പാദനം അനുവദിക്കാനും തീരുമാനമുണ്ട്. വൈൻ ഉൽപ്പാദന യൂണിറ്റുകൾക്ക് സമീപത്ത് ഇവരുടെ ചില്ലറ വിൽപ്പന ശാലകൾ തുറക്കാൻ അനുവദിക്കും. വൈനറികളിൽ വിനോദസഞ്ചാരികൾക്ക് വൈൻ രുചി അറിയാനുള്ള സൗകര്യമൊരുക്കാനും അനുവാദം നൽകും. ഒപ്പം വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റുകൾക്ക് മദ്യം നിർമ്മിക്കാനും സംഭരിക്കാനും കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുമതി നൽകും. സംസ്ഥാനത്തെ 3,600 കമ്പോസിറ്റ് മദ്യശാലകൾ ഈ സാമ്പത്തിക വർഷം ഏകദേശം 15,200 കോടി രൂപയുടെ വരുമാനം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നയം മാറ്റം ഈ മദ്യശാലകളുടെ വരുമാനവും ഉയ‍ർത്തും.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌