അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

അടിയന്തരാവസ്ഥകാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20000 രൂപയും സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ജനുവരി 2 ന് അഖിലേന്ത്യാ സ്വാതന്ത്ര്യ സമര സേനാനികളുടെ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പെൻഷൻ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇറക്കിയത് .

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള അടിയന്തരാവസ്ഥ കാലത്തേ മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്റ്റ്(MISA) ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് (DIR), ദി ഡിഫൻസ് ആൻഡ് ഇൻ്റേണൽ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂൾസ്(DISIR ) എന്നിവ പ്രകാരം അറസ്റ്റിലായ എല്ലാവർക്കും പെൻഷൻ അപേക്ഷിക്കാൻ അർഹതയുണ്ട്. അതിനാൽ അർഹരായവർക്കെല്ലാം പെൻഷൻ വേണ്ടിയും ,മെഡിക്കൽ അനുകൂല്യത്തിനുമായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി 8 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക് (അതായത് 2025 ജനുവരി 1 വരെ ജീവിച്ചിരുന്നവർ) അവരുടെ തടങ്കലിൽ വെച്ചിരുന്ന കാലയളവ് പരിഗണിക്കാതെയാണ് പെൻഷൻ തുക അനുവദിക്കുക.

ജയിലായിരുന്നവരുടെ കൃത്യമായ എണ്ണം, അവരുടെ വിവരങ്ങൾ, ഇന്ന് എത്ര പേർ ജീവിച്ചിരിക്കുന്നു ,എത്ര പേർ മരണപ്പെട്ടു എന്നീ വിവരങ്ങൾ ഒന്നും സർക്കാരിന്റെ കൈവശമില്ലെങ്കിലും , ഇത് കണ്ടുപിടിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ജയിൽ രേഖകൾ പരിശോധിച്ച് വിശദമായ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യബ്രത് സാഹുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനയായി.

രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയും , ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ 1977 വരെ 21 മാസത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പാർലമെൻ്റ് നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ സുപ്രീം കോടതി ഇന്ദിര ഗാന്ധിയോട്ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകള്‍ റദ്ധാക്കപ്പെടുകയും , പൗരന്മാരുടെ മൗലികാവകാശങ്ങൾ അസാധുവാക്കപ്പെടുകയും ചെയ്തിരുന്നു.അന്നത്തെ പ്രസിഡന്റായിരുന്ന ഫക്രുദ്ദീന്‍ അലി അഹ്‌മദിനെകൊണ്ടാണ് ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Related Posts

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്; സമര്‍പ്പിക്കപ്പെട്ടത് 4574 പത്രികകള്‍
  • April 7, 2026

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി,…

Continue reading
രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം; അഞ്ച് ദിവസത്തിനിടെ മരിച്ചത് അഞ്ച് കുട്ടികള്‍
  • April 7, 2026

രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നു. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് മരിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. രാജസ്ഥാനിലെ ഘാട്ട, ലാല്‍പുര ഗ്രാമങ്ങളിലാണ് ഭീതി വിതച്ചുകൊണ്ട് അജ്ഞാതരോഗം പടരുന്നത്. ഈ രണ്ട് ഗ്രാമങ്ങളും സലുമ്പാര്‍ ജില്ലയിലാണ്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്

‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്

‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

‘ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്; അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമം’; മകന്‍ നവനീത് സുധാകരന്‍

‘ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്; അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമം’; മകന്‍ നവനീത് സുധാകരന്‍

പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തൽ; പിന്നിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ; നിർണായക ഇടപെടൽ നടത്തി ചൈനയും

പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തൽ; പിന്നിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ; നിർണായക ഇടപെടൽ നടത്തി ചൈനയും