പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള നടപടികൾ, തൃണമൂൽ കോൺഗ്രസിന്റെ അഴിമതി തുറന്നുകാട്ടുന്ന ധവളപത്രം, ഒരു കോടി പുതിയ തൊഴിലവസരങ്ങൾ എന്നിവ 15 വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 3000 രൂപ വേതനവും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. വനിതകളെയും യുവാക്കളെയും കർഷകരെയും പുതുവഴിയിൽ നയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിൽ ഏക സിവിൽ കോഡ് കൊണ്ടുവരും. ബിജെപി അധികാരത്തിൽ വന്നാൽ യുസിസി നടപ്പിലാക്കും. വനിതകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകും. നുഴഞ്ഞുകയറ്റം തടയുമെന്ന് അമിത് ഷാ പറഞ്ഞു.
നുഴഞ്ഞുകയറ്റം തടയും, അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തും. 45 ദിവസത്തിനകം ഏഴാം ശമ്പള കമ്മീഷൻ സംസ്ഥാനത്ത് നിലവിൽ വരുത്തും. ഡിഎ കുടിശ്ശിക 45 ദിവസത്തിനകം കൊടുത്തുത്തീർക്കും. ഭരണം ലഭിച്ചാൽ ഏക ശിവിൽ കോഡ് ആറുമാസത്തിനകം പ്രാബല്യത്തിൽ വരുത്തും. ദരിദ്രർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി. ഗൃഹനാഥമാർക്ക് പ്രതിമാസം 3000 രൂപ ധനസഹായം. പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി.






