അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

അടിയന്തരാവസ്ഥകാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20000 രൂപയും സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ജനുവരി 2 ന് അഖിലേന്ത്യാ സ്വാതന്ത്ര്യ സമര സേനാനികളുടെ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പെൻഷൻ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇറക്കിയത് .

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള അടിയന്തരാവസ്ഥ കാലത്തേ മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്റ്റ്(MISA) ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് (DIR), ദി ഡിഫൻസ് ആൻഡ് ഇൻ്റേണൽ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂൾസ്(DISIR ) എന്നിവ പ്രകാരം അറസ്റ്റിലായ എല്ലാവർക്കും പെൻഷൻ അപേക്ഷിക്കാൻ അർഹതയുണ്ട്. അതിനാൽ അർഹരായവർക്കെല്ലാം പെൻഷൻ വേണ്ടിയും ,മെഡിക്കൽ അനുകൂല്യത്തിനുമായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി 8 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക് (അതായത് 2025 ജനുവരി 1 വരെ ജീവിച്ചിരുന്നവർ) അവരുടെ തടങ്കലിൽ വെച്ചിരുന്ന കാലയളവ് പരിഗണിക്കാതെയാണ് പെൻഷൻ തുക അനുവദിക്കുക.

ജയിലായിരുന്നവരുടെ കൃത്യമായ എണ്ണം, അവരുടെ വിവരങ്ങൾ, ഇന്ന് എത്ര പേർ ജീവിച്ചിരിക്കുന്നു ,എത്ര പേർ മരണപ്പെട്ടു എന്നീ വിവരങ്ങൾ ഒന്നും സർക്കാരിന്റെ കൈവശമില്ലെങ്കിലും , ഇത് കണ്ടുപിടിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ജയിൽ രേഖകൾ പരിശോധിച്ച് വിശദമായ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യബ്രത് സാഹുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനയായി.

രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയും , ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ 1977 വരെ 21 മാസത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പാർലമെൻ്റ് നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ സുപ്രീം കോടതി ഇന്ദിര ഗാന്ധിയോട്ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകള്‍ റദ്ധാക്കപ്പെടുകയും , പൗരന്മാരുടെ മൗലികാവകാശങ്ങൾ അസാധുവാക്കപ്പെടുകയും ചെയ്തിരുന്നു.അന്നത്തെ പ്രസിഡന്റായിരുന്ന ഫക്രുദ്ദീന്‍ അലി അഹ്‌മദിനെകൊണ്ടാണ് ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Related Posts

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ
  • December 12, 2025

ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര അന്വേഷണം. പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ. ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് ഡിജിസിയെ നാലംഗ സമിതിക്ക് മുന്നിൽ ഹാജരായി. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കാനാണ് നാലംഗ സമിതിയെ…

Continue reading
മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ
  • December 12, 2025

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ്‌…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി