അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

അടിയന്തരാവസ്ഥകാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20000 രൂപയും സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ജനുവരി 2 ന് അഖിലേന്ത്യാ സ്വാതന്ത്ര്യ സമര സേനാനികളുടെ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പെൻഷൻ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇറക്കിയത് .

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള അടിയന്തരാവസ്ഥ കാലത്തേ മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്റ്റ്(MISA) ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് (DIR), ദി ഡിഫൻസ് ആൻഡ് ഇൻ്റേണൽ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂൾസ്(DISIR ) എന്നിവ പ്രകാരം അറസ്റ്റിലായ എല്ലാവർക്കും പെൻഷൻ അപേക്ഷിക്കാൻ അർഹതയുണ്ട്. അതിനാൽ അർഹരായവർക്കെല്ലാം പെൻഷൻ വേണ്ടിയും ,മെഡിക്കൽ അനുകൂല്യത്തിനുമായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി 8 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക് (അതായത് 2025 ജനുവരി 1 വരെ ജീവിച്ചിരുന്നവർ) അവരുടെ തടങ്കലിൽ വെച്ചിരുന്ന കാലയളവ് പരിഗണിക്കാതെയാണ് പെൻഷൻ തുക അനുവദിക്കുക.

ജയിലായിരുന്നവരുടെ കൃത്യമായ എണ്ണം, അവരുടെ വിവരങ്ങൾ, ഇന്ന് എത്ര പേർ ജീവിച്ചിരിക്കുന്നു ,എത്ര പേർ മരണപ്പെട്ടു എന്നീ വിവരങ്ങൾ ഒന്നും സർക്കാരിന്റെ കൈവശമില്ലെങ്കിലും , ഇത് കണ്ടുപിടിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ജയിൽ രേഖകൾ പരിശോധിച്ച് വിശദമായ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യബ്രത് സാഹുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനയായി.

രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയും , ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ 1977 വരെ 21 മാസത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പാർലമെൻ്റ് നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ സുപ്രീം കോടതി ഇന്ദിര ഗാന്ധിയോട്ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകള്‍ റദ്ധാക്കപ്പെടുകയും , പൗരന്മാരുടെ മൗലികാവകാശങ്ങൾ അസാധുവാക്കപ്പെടുകയും ചെയ്തിരുന്നു.അന്നത്തെ പ്രസിഡന്റായിരുന്ന ഫക്രുദ്ദീന്‍ അലി അഹ്‌മദിനെകൊണ്ടാണ് ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Related Posts

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച
  • January 24, 2026

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് പ്രതികരിച്ചു.  നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍…

Continue reading
കാബൂൾ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം
  • January 20, 2026

കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം ഏറ്റെടുത്തു. ചൈനീസ് ഭരണകൂടം സിൻജിയാങ് പ്രവിശ്യയിൽ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെ നടത്തുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതികരണമെന്ന് പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി. അഫ്ഘാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചൈനീസ് റസ്റ്റോറന്റിൽ നടന്ന ഇന്നലെ നടന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്-ലീഗ് ധാരണ; പട്ടാമ്പിയില്‍ എം എ സമദ്? കോങ്ങാട് രമ്യ ഹരിദാസിന്റെ പേരും പരിഗണനയില്‍

പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്-ലീഗ് ധാരണ; പട്ടാമ്പിയില്‍ എം എ സമദ്? കോങ്ങാട് രമ്യ ഹരിദാസിന്റെ പേരും പരിഗണനയില്‍

ശബരിമല സന്നിധാനത്ത് മകര വിളക്ക് ദിവസം അനുമതിയില്ലാതെ സിനിമാ ഷൂട്ടിങ്; പരാതി അനുരാജ് മനോഹറിന്റെ സിനിമയ്‌ക്കെതിരെ

ശബരിമല സന്നിധാനത്ത് മകര വിളക്ക് ദിവസം അനുമതിയില്ലാതെ സിനിമാ ഷൂട്ടിങ്; പരാതി അനുരാജ് മനോഹറിന്റെ സിനിമയ്‌ക്കെതിരെ

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്

‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഒരൊറ്റ ലക്ഷ്യം അതിവേഗ റെയിൽപാത; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താൻ 3.15 മണിക്കൂർ മാത്രം’; ഇ ശ്രീധരൻ

‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഒരൊറ്റ ലക്ഷ്യം അതിവേഗ റെയിൽപാത; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താൻ 3.15 മണിക്കൂർ മാത്രം’; ഇ ശ്രീധരൻ

സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് സഭയില്‍ വിളിച്ചുപറഞ്ഞ മന്ത്രിമാര്‍ വിവരദോഷികള്‍: വി ഡി സതീശന്‍

സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് സഭയില്‍ വിളിച്ചുപറഞ്ഞ മന്ത്രിമാര്‍ വിവരദോഷികള്‍: വി ഡി സതീശന്‍