ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഹൈന്ദവ സംഘടനങ്ങൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ , വാവർക്കെതിരെയുള്ള വർഗീയ പരാമർശത്തിൽ ശ്രീരാമ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശാന്താനന്ദ മഹർഷിയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഇടപെടൽ. ഹർജി അടുത്തമാസം.
പന്തളം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഹർജി അടുത്ത 15 ന് പരിഗണിക്കും. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ് വാവര് എന്നായിരുന്നു പ്രസംഗം. ശാന്താനന്ദയ്ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പൊലീസിന് ലഭിച്ചിരുന്നത്.
ശാന്താനന്ദയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസിന്റെ മാധ്യമ വക്താവായ ആർ അനൂപ്, പന്തളം രാജകുടുംബാഗമായ പ്രദീപ് വർമ്മ, ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പരാമർശത്തിനെതിരെ പരാതി നൽകിയിരുന്നു.









