പതിവായി ചിക്കൻ കഴിക്കുന്നത് ക്യാൻസർ സാധ്യത കൂടുതൽ, അകാല മരണം?; പുതിയ പഠനങ്ങള്‍ പറയുന്നത്‌..


പതിവായി ചിക്കൻ കഴിക്കുന്നവരിൽ ക്യാൻസർ സാധ്യത കൂടുതലെന്ന് പുതിയ പഠനം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം മൂലം അകാല മരണത്തിന് കാരണമാകാമെന്നാണ് പുതിയ പഠനം പറയുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 20 വർഷത്തിലേറെയായി രാജ്യത്ത് താമസിക്കുന്ന 4,869 പ്രായപൂര്‍ത്തിയായവരുടെ ആരോഗ്യ ഡാറ്റ വിശകലനം ചെയ്‌താണ് പഠനം നടത്തിയിരിക്കുന്നത്.

ഒരാഴ്‌ചയിൽ 100 ഗ്രാം അല്ലെങ്കിൽ അതിൽ കുറഞ്ഞ അളവിൽ കോഴിയിറച്ചി കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്നവരിൽ മരണ സാധ്യത 27 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയെന്നാണ് പഠനം അവകാശപ്പെടുന്നത്.

ലോകത്ത് വൻതോതിൽ ഉപയോഗിക്കപ്പെടുന്ന ഈ ഭക്ഷണത്തിന്‍റെ ദീർഘകാല ഫലങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കേണ്ടത് പ്രധാനമാണെന്ന് തങ്ങൾ കരുതുന്നതായി ഗവേഷകർ പറഞ്ഞു. “ഇത് തികച്ചും ആരോഗ്യകരമാണെന്ന് ജനങ്ങൾ തെറ്റായി വിശ്വസിക്കാനിടയുണ്ട്.

അന്നനാളം, ആമാശയം, വൻകുടൽ, പാൻക്രിയാസ്, കരൾ എന്നിവയുൾപ്പെടെയുള്ള ദഹനവ്യവസ്ഥയിലെ അര്‍ബുദം വരാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കോഴിയിറച്ചിയുടെ ഉപഭോഗം മിതമാക്കുന്നതും മത്സ്യം പോലുള്ള തുല്യ മൂല്യവത്തായ മറ്റ് പ്രോട്ടീൻ സ്രോതസുകളുമായി മാറി ഉപയോഗിക്കുന്നതും ഗുണം ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഉയർന്ന താപനിലയും നീണ്ട പാചക സമയവും ഒഴിവാക്കിക്കൊണ്ട് പാചക രീതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യവുമാണ്”- അവർ കൂട്ടിച്ചേർത്തു.

ഹൃദയ സംബന്ധമായ അസുഖങ്ങളും ചില ഉദര അര്‍ബുധങ്ങള്‍ക്കുമുള്ള സാധ്യത കുറയ്‌ക്കുമെന്നതിനാല്‍ കോഴിയിറച്ചി ഒരു പ്രോട്ടീൻ സ്രോതസാണെന്നാണ് മുൻ ഗവേഷണങ്ങൾ പറഞ്ഞിരുന്നത്. എന്നാല്‍ ന്യൂട്രിയന്‍റ്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പ്രകാരം, ആഴ്‌ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്നവരിൽ ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ഇതുവഴി അകാല മരണത്തിനും കാരണമാവുമെന്നാണ് പറയുന്നത്.

എന്നിരുന്നാലും, ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാനും പ്രോസസ്സ് ചെയ്‌ത കോഴിയിറച്ചിയുടെ ഫലങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷണ സംഘം വ്യക്തമാക്കി.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി