ചെന്താമരക്ക് എല്ലാവരോടും വൈരാഗ്യം, കൊലപാതകത്തിന് ഒരു മാസം മുൻപ് പ്രതി നെന്മാറയിലുണ്ട്; പാലക്കാട് എസ് പി അജിത്കുമാർ

നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാകുമെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസ്. 2 ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ എടുക്കാനാണ് നിലവിലെ തീരുമാനം. ക്രൈം വീണ്ടും പുനരാവിഷ്കരിച്ച് തെളിവെടുപ്പ് നടത്തും എസ് പി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ മനസിലായത് പ്രതി നടത്തിയത് ആസൂത്രിത കൊലപാതകമാണെന്നാണ്. നല്ല മുന്നൊരുക്കത്തോടുകൂടിയാണ് എല്ലാം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്കായിരുന്നു ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ആയുധങ്ങൾ അടക്കം കണ്ടെടുത്തത്തിൽ നിന്ന് അങ്ങനെയാണ് മനസിലാക്കാൻ സാധിക്കുന്നത്. ചെന്താമരയ്ക്ക് എല്ലാവരോടും വൈരാഗ്യമാണ്. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. ആ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും എസ്പി പറഞ്ഞു.

പ്രതിയുടെ രീതികൾ തമ്മിൽ നല്ല വ്യത്യാസമാണ് ഉള്ളത്. ഒരു കടുവയാണ് താനെന്നാണ് സ്വയം കരുതിയിരിക്കുന്നത്. വിഷം കുടിച്ചു എന്ന് പ്രതി പറയുന്നു പക്ഷേ അത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. അന്വേഷണത്തെ വഴിതിരിച്ചുവിടാൻ കെട്ടിച്ചമച്ചതാണെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന് ഒരു മാസം മുൻപ് ഇയാൾ വീട്ടിലുണ്ട്. കൂടുതൽ പേരോട് വൈരാഗ്യം ഉള്ളതായി വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട സുധാകരനുമായി തലേ ദിവസം തർക്കം ഉണ്ടായതായി പ്രതി പറഞ്ഞിരുന്നുവെങ്കിലും അക്കാര്യത്തിൽ വ്യക്തതയില്ല. ആയുധങ്ങൾ എവിടെ നിന്നാണ് വാങ്ങിയതെന്നും വ്യക്തമായിട്ടില്ല.

കൊലപാതകത്തിന് ശേഷം പ്രതി നേരെ വീട്ടിലേക്ക് ഓടിപോകുകയാണ് ചെയ്തത്.
അവിടുന്ന് നേരെ മല ഭാഗത്തേക്ക് പോയി. മല മുകളിലാണ് ചെന്താമര ഒളിവിൽ കഴിഞ്ഞത്. ആ പ്രദേശം നന്നായി അറിയാവുന്നയാളെന്ന നിലയിൽ വലിയ ബുദ്ധിമുട്ട് പ്രതിക്ക് ഉണ്ടായിരുന്നില്ല. ഒന്നര ദിവസത്തോളം മലയിൽ തന്നെ നിന്നു.പൊലീസ് മലയിൽ തിരച്ചിൽ നടത്തുമ്പോൾ പ്രതി അവരെ നിരീക്ഷിച്ചിരുന്നു. ഒന്നര ദിവസം ആയതുകൊണ്ട് തന്നെ ഇയാൾക്ക് ഭക്ഷണം കിട്ടിയിട്ടില്ല. ഭക്ഷണം കിട്ടുന്നതിനു വേണ്ടിയാണ് ഇയാൾ വീട്ടിലേക്ക് വന്നുവെന്നാണ് കരുതുന്നത്. വീട്ടിലേക്ക് വരുന്നതിനിടയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പ്രതിയെ രക്ഷപ്പെടാൻ ആരും തന്നെ സഹായിച്ചിട്ടില്ല. പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം സെക്യുരിറ്റി ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. പിന്നീട് മൂന്ന് മാസം മുൻപ് ജോലി നഷ്ടമായി. അതിന് ശേഷമാണ് നെന്മാറയിലേക്ക് വന്നത്. പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. പരിശോധന നടത്താൻ വേണ്ടി നാട്ടുകാർ വലിയ രീതിയിൽ സഹായിച്ചെന്നും എസ്പി അജിത് കുമാർ പറഞ്ഞു.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം