മുസ്ലിംലീഗ് അല്ലാത്ത മറ്റൊരു സംവിധാനത്തിലൂടെ പദവി താൻ ആഗ്രഹിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ് വിശ്വസിച്ചത്. തന്നെ മനപൂർവം പരിഗണിക്കാത്തതല്ലെന്നും ഷാഫി ചാലിയം ട്വന്റിഫോറിനോട് പറഞ്ഞു. നേതാക്കൾ തനിക്ക് സീറ്റ് തരാൻ പരമാവധി ശ്രമങ്ങൾ നടത്തിയിരുനെന്നും അതിന് പാർട്ടിയെ കുറ്റപ്പെടുത്താനില്ലെന്നും ഷാഫി ചാലിയം പറഞ്ഞു. ഒരിക്കലും എൽഡിഎഫ് സ്ഥാനാർഥി ആകാനില്ലെന്നും അദേഹം പറഞ്ഞു.
വള്ളിക്കുന്നിൽ ടിവി ഇബ്രാഹിമിന്റെ വിജയത്തിനായി പരിശ്രമിക്കും. വലിയ വിജയം ഉണ്ടാക്കേണ്ടത് തന്റെ കൂടി ആവശ്യമെന്ന് ഷാഫി ചാലിയം പറഞ്ഞു. എൽഡിഎഫ് നോട്ടമിട്ട മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ അനുനയിപ്പിക്കാൻ മുസ്ലീംലീഗ്. പി കെ കുഞ്ഞാലിക്കുട്ടിയും മുനവർ അലി ശിഹാബ് തങ്ങളും ഷാഫിയുമായി ബന്ധപ്പെട്ടു. അതിനിടെ ലീഗിൽ തുടരുമെന്ന് മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി നേതൃത്വത്തെ അറിയിച്ചു.






