പ്രമേഹത്തെക്കുറിച്ച് നിങ്ങള്‍ക്കുമുണ്ടോ ഈ തെറ്റിദ്ധാരണകള്‍? യാഥാര്‍ഥ്യം തിരിച്ചറിയണം

പ്രമേഹമുള്ളവരുടെ എണ്ണം പോലെ തന്നെ വലുതാണ് നമ്മുക്കൊക്കെ പ്രമേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ എണ്ണവും. ചില തെറ്റിദ്ധാരണകള്‍ പ്രമേഹ രോഗികളുടെ സന്തോഷത്തെ തല്ലിക്കെടുത്തുന്നതും പ്രമേഹം ജീവിതത്തിലെ നല്ലകാലത്തിന്റെ അവസാനമാണെന്ന വിഷലിപ്തമായ ധാരണ പരത്തുന്നതുമാണ്. മറ്റ് ചില തെറ്റിദ്ധാരണകള്‍ പ്രമേഹമുള്ളവര്‍ക്ക് അപകടകരമായി തീരുകയും ചെയ്യും. അങ്ങനെയുള്ള ചില തെറ്റിദ്ധാരണകള്‍ ഏതൊക്കെയെന്ന് നോക്കാം.

പ്രമേഹമുള്ളവര്‍ മധുരം തൊടാനേ പാടില്ല

പ്രമേഹമുള്ളവര്‍ ആഡഡ് ഷുഗര്‍ തീര്‍ച്ചയായും നിയന്ത്രിക്കേണ്ടതുണ്ട്. മധുരപലഹാരങ്ങള്‍ ഒഴിവാക്കണം. എന്നുകരുതി പിന്നീട് ജീവിതത്തില്‍ ഒരിക്കലും കഴിക്കരുത് എന്നല്ല. മധുരമുള്ളവ കഴിക്കാന്‍ തീരുമാനിച്ചാല്‍ അവയ്‌ക്കൊപ്പം ഫൈബര്‍ ധാരാളമടങ്ങിയ പച്ചക്കറികള്‍ കഴിക്കുകയും അളവ് അമിതമാകാതെ ശ്രദ്ധിക്കുകയും വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ, അതിലെ പഞ്ചസാരയുടെ അളവ് മനസിലാക്കുകയും നിരീക്ഷിക്കുകയും കുറയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത കൂടുതലാണ്. റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നിങ്ങളുടെ ഡയറ്റില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുപോലെ തന്നെ ട്രാന്‍സ് ഫാറ്റിന്റെ അളവും നിയന്ത്രിക്കണം. കൊളസ്‌ട്രോള്‍ ഇടയ്ക്കിടെ പരിശോധിക്കണം.

മരുന്ന് കഴിക്കുന്നുണ്ടല്ലോ പിന്നെന്തിന് ഭക്ഷണം നിയന്ത്രിക്കണം?

പ്രമേഹത്തിന് മരുന്ന് കഴിക്കുന്നത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. മധുരമുള്ളവ ഒരുപാട് കഴിക്കുന്നത്, ഭക്ഷണം അമിതമായി കഴിക്കുന്നത് നിങ്ങളുടെ മരുന്നിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും. ഡയറ്റും ജീവിതശൈലിയുമാണ് മരുന്നിനേക്കാള്‍ നിര്‍ണായകമെന്ന് മനസിലാക്കണം.

എല്ലാ കാര്‍ബ്‌സും പ്രശ്‌നമാണ്

കാര്‍ബോഹൈഡ്രേറ്റ്‌സ് അല്ല നിങ്ങളുടെ പ്രശ്‌നം. അത് നിങ്ങള്‍ എത്ര അളവില്‍ കഴിക്കുന്നു എന്നതിലാണ് കാര്യം. ചോറ് പോലുള്ള കഴിക്കുമ്പോള്‍ അതിനൊപ്പം പരമാവധി ഇലക്കറികളും പ്രോട്ടീനും കഴിക്കാന്‍ ശ്രദ്ധിക്കണം. അളവ് നിയന്ത്രിക്കണം. ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല.

Related Posts

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
  • February 11, 2026

ബേപ്പൂർ തുറമുഖം സിറ്റി ആക്കാൻ മന്ത്രി സഭാ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം, സിയാൽ മാതൃകയിൽ 100 കോടിയുടെ വികസനം നടത്തും. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ട് ആയി ബേപ്പൂർ മറ്റും. ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി)…

Continue reading
തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി
  • February 11, 2026

കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പിയുള്ള കാറിന്റെ അഭ്യാസ പ്രകടനത്തിൽ, വാഹന ഉടമ മുഹമ്മദ് ഇർഫാൻ ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകണമെന്ന് എംവിഡിയുടെ നോട്ടീസ്. മുഹമ്മദ് ഇർഫാന്റെ ലൈൻസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ ആർ.സിയും റദ്ദാക്കും. കാർ രൂപമാറ്റം വരുത്തിയത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED