ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണം: ലോസ് ഏഞ്ചൽസിലെ ‘മയക്കുമരുന്ന് റാണി’ അടക്കം അഞ്ച് പ്രതികള്‍

പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമിൻറെ മാരകമായ ഡോസ് നൽകിയത് ‘കെറ്റാമൈൻ ക്വീൻ’ എന്നറിയപ്പെടുന്ന ജസ്വീൻ സംഗ എന്ന സ്ത്രീയാണെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് പറയുന്നു. 

ന്യൂയോര്‍ക്ക്: കഴിഞ്ഞ വർഷം നടൻ മാത്യു പെറി മരിച്ച സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരെ ഫെഡറല്‍ ഏജന്‍സി കേസ് എടുത്തു. പെറിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറും നടന്‍റെ അസിസ്റ്റന്‍റും ഉൾപ്പെടെ അഞ്ചുപേരാണ് കേസില്‍ പ്രതികള്‍ ഇതില്‍ മൂന്നുപേര്‍ കസ്റ്റഡിയിലാണ് എന്നാണ് ലോസ് ഏഞ്ചൽസിലെ ഫെഡറൽ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. 

“കെറ്റാമൈൻ ക്വീൻ” എന്നറിയപ്പെടുന്ന ജസ്വീൻ സംഗ എന്ന സ്ത്രീയും കേസില്‍ ഉള്‍പ്പെട്ടവരിലുണ്ട്. ഫെഡറല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമിന്‍റെ മാരകമായ ഡോസ് സംഗയാണ് നൽകിയത്. 

41-കാരിയായ, ബ്രിട്ടീഷ്-അമേരിക്കൻ ഇരട്ട പൗരത്വമുള്ള ജസ്വീൻ സംഗ, അപകടകരമായ മയക്കുമരുന്ന് വിതരണത്തിൽ പങ്കാളിയാണെന്നും ഇവരെ വളരെക്കാലമായി നിരീക്ഷിച്ചുവരുകയുമാണെന്ന് ഫെഡറൽ ഏജന്‍സി അറിയിച്ചു. “ലോസ് ഏഞ്ചൽസിലെ കെറ്റാമൈൻ രാജ്ഞി” എന്ന് വിളിക്കപ്പെടുന്ന ജസ്വീൻ സംഗ തന്‍റെ നോർത്ത് ഹോളിവുഡ് വീട്ടിൽ നിന്ന് മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നതായി പറയുന്നു. അവിടെ അവർ വിവിധ മയക്കുമരുന്നുകൾ സംഭരിക്കുകയും പാക്കേജ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. 

ഒരു ഫെഡറൽ കുറ്റപത്രം അനുസരിച്ച്, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ, സനാക്സ് പോലുള്ള മയക്കുമരുന്നുകള്‍ വില്‍ക്കുന്ന “മയക്കുമരുന്ന് വിൽക്കുന്ന എംപോറിയം” എന്നാണ് അവളുടെ താമസസ്ഥലത്തെ വിശേഷിപ്പിച്ചിരുന്നത്. 

കഴിഞ്ഞ വർഷം ഒക്ടോബർ 28 നാണ് പെറി മരിച്ചത്. വളരെക്കാലമായി ലഹരിക്ക് അടിമയായിരുന്ന ‘ഫ്രണ്ട്സ്’ നടന്‍ കെറ്റാമൈൻ അമിതമായി കഴിച്ചത് മൂലമാണ് മരണം സംഭവിച്ചതെന്ന് പിന്നീട് കണ്ടെത്തി. ഫെഡറല്‍ ഏജന്‍സി അന്വഷണത്തില്‍ എറിക് ഫ്ലെമിംഗ് എന്ന ബ്രോക്കർ മുഖേനയാണ് പെറി കെറ്റാമിന്‍ വാങ്ങിയത് എന്ന് മനസിലായി ഇതാണ് ജസ്വീൻ സംഗയിലേക്ക് നയിച്ചത്. 

പെറിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചകളിൽ രണ്ട് വ്യത്യസ്ത ഡീലുകളിലായി 50 കെറ്റാമൈൻ കുപ്പികൾ ജസ്വീൻ സംഗ ഫ്ലെമിങ്ങിന് നൽകിയതായി കോടതി രേഖകൾ പറയുന്നു. ഒക്‌ടോബർ 13-ന് പെറി ആദ്യമായി മരുന്ന് ഉപയോഗിച്ചതായും പിന്നീട് ഒക്‌ടോബർ 14-നും 24-നും പെറിയുടെ വീട്ടിലേക്ക് രണ്ട് വലിയ ഡോസുകള്‍ ഫ്ലെമിംഗ് എത്തിച്ചുവെന്നും കുറ്റപത്രം ആരോപിക്കുന്നു. 

2023 ഒക്ടോബറിൽ പെറിയുടെ മരണത്തെത്തുടർന്ന് ഫെഡറല്‍ ഏജന്‍സി വിപുലമായ അന്വേഷണം നടത്തിയതായി യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡ പറഞ്ഞു. “പെറിക്കും അയാളുടെ അടുത്തവര്‍ക്കും വലിയ അളവിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന  ഗ്യാങ്ങുകളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി” മാർട്ടിൻ എസ്ട്രാഡ കൂട്ടിച്ചേര്‍ത്തു. 

  • Related Posts

    കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം; കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ്
    • December 6, 2025

    തൃശൂർ വിയ്യൂർ ജയിലിന്റെ സമീപത്തുനിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. ബാലമുരുകൻ ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ് സംഘം. കാലാവസ്ഥ പ്രതികൂലമായതിനാൽ ഡ്രോൺ പരിശോധന അസാധ്യമാണ്. 40 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ കടയത്തി…

    Continue reading
    ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം
    • December 1, 2025

    ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം