ജപ്പാന്റെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ പോകാൻ ഇറാൻ അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ജപ്പാൻ വിദേശകാര്യമന്ത്രിയുമായുള്ള സംഭാഷണത്തിനുശേഷമാണ് പ്രഖ്യാപനം. ഹോർമൂസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ ഹോർമൂസിലേക്ക് അയക്കാൻ അമേരിക്ക ജപ്പാനോട് ആവശ്യപ്പെട്ടിരുന്നു. ജപ്പാന്റെ ഇന്ധനത്തിന്റെ 90 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ് വരുന്നത്.
ഇറാൻ തന്ത്രപ്രധാനമായ ജലപാത അടച്ചിട്ടില്ലെന്നും, ഇറാനെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, സുരക്ഷാ ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിൽ മറ്റുള്ളവർക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു. ടെഹ്റാനുമായി ഏകോപിപ്പിച്ചാൽ ജപ്പാൻ പോലുള്ള രാജ്യങ്ങൾക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജപ്പാൻ അതിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 90 ശതമാനത്തിലധികവും ആശ്രയിക്കുന്നത് മിഡിൽ ഈസ്റ്റിനെയാണ്, ഇതിൽ ഭൂരിഭാഗവും കടലിടുക്ക് വഴിയാണ് സഞ്ചരിക്കുന്നത്.







