‘ഓപ്പറേഷൻ അനന്ത’ അനങ്ങിയില്ല; തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ളത് കോടികൾ; ചെലവഴിക്കാതെ തുക

ആമയിഴഞ്ചാൻ ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവേയുടെ ഭൂമിയിലൂെട കടന്നുപോകുന്നത് 170 മീറ്റർ മാത്രമാണ്. ഇരുമ്പുവലവെച്ച് മാലിന്യം തടയുന്നുണ്ടെങ്കിലും ടണലിലേക്ക് ന​ഗര മാലിന്യങ്ങളാണ് ഒഴുകിവരുന്നതെന്നാണ് റെയിൽവേയുടെ വാദം.

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ഉണ്ടായ പാളിച്ചകൾക്ക് പുറമെ വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയിൽ നാലിൽ ഒന്ന് പോലും കോര്‍പറേഷൻ ചെലവഴിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയിലും ഇല്ല പാർവതിപുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും പേരില്ല. 

ആമയിഴഞ്ചാൻ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവെ ഭൂമിയിലുടെ കടന്ന് പോകുന്നത് 117 മീറ്റര്‍ മാത്രമാണ്. ട്രാപ്പ് വച്ചും പത്താൾ പൊക്കത്തിൽ ഇരുമ്പുവല വെച്ചും മാലിന്യ നിക്ഷേപം തടയുന്നുണ്ടെന്നും ടണലിലേക്ക് ഒഴുകി എത്തുന്നത് അത്രയും നഗര മാലിന്യങ്ങളാണെന്നും റെയിൽവെ പറയുന്നു. ടണലിന് മുൻപും ടണൽ കടന്ന് പോയ ശേഷവും തോട്ടിലെ മാലിന്യ കൂമ്പാരത്തിന് ആരുത്തരവാദിയെന്ന ചോദ്യത്തിനാണ് സർക്കാരും കോര്‍പറേഷൻ മറുപടി പറയേണ്ടതും.

2015 ൽ ഓപ്പറേഷൻ അനന്ത കാലത്ത് റെയിവെ ടണൽ കടന്ന് പോകുന്ന നഗരപ്രദേശന്ന് നിന്ന് മാത്രം കോരി മാറ്റിയത് 700 ടൺ മാലിന്യമാണ്. തുടര്‍ നിക്ഷേപം നടക്കാതിരിക്കാൻ തോട് നീളെ ക്യാമറ വച്ചു. 54 ലക്ഷം ചെലവാക്കി സ്ഥാപിച്ച 37 ക്യാമറകൾ പേരിനൊന്ന് കാണാൻ പോലുമില്ലെന്നതാണ് വസ്തുത. മേജര്‍ ഇറിഗേഷൻ, നഗരസഭ റെയിൽവെ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഒരു നടപടിയും നിലവിലില്ല. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം വകയിരുത്തിയത് 8.8 കോടി രൂപയാണ്. അതിൽ കോർപറേഷൻ ചെലവഴിച്ചത് 2.65 കോടി മാത്രമാണ്. തെളിനീരൊഴുകും നവകേരളം എന്ന പേരിൽ  ജലസ്രോ തസ്സുകളെ മാലിന്യ മുക്തമാക്കുന്നതിന് ശുചിത്വമിഷൻ ഫണ്ട് ചെലവഴിച്ചിട്ടില്ല. പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട് എന്നിവ മാലിന്യ മുക്തമാക്കുന്നതിന് നിലവിൽ ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതികളൊന്നും ഏറ്റെടുത്തിട്ടില്ല.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം