സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയും.
ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാൽ കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും. പ്രചാരണം ഊർജിതമാക്കുകയാണ് മുന്നണികൾ.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ മാധ്യമങ്ങളെ കാണും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11മണിക്ക് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കും. ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയിൽ മൂന്നു മണിക്കും, ഉടുമ്പൻഞ്ചോല മണ്ഡലത്തിന്റെ ഭാഗമായി വൈകിട്ട് നാലുമണിക്ക് നെടുങ്കണ്ടത്തും, പീരുമേട് മണ്ഡലത്തിന്റെ കൺവൻഷൻ ആറ് മണിക്ക് പീരുമേട്ടിലും ഉദ്ഘാടനം ചെയ്തു സംസാരിക്കും. പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനം നീക്കിയശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഇടുക്കിയിൽ എത്തുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി നാളെ എത്തും.എൻ ഡി എ ക്യാംപിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ എത്തും








