കൊച്ചിയില്‍ കൂട്ട ആത്മഹത്യ. കൊച്ചി വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ അശ്വതി നായര്‍, ശ്രീകുമാരി, മൂന്നു മക്കള്‍ എന്നിവരാണ് മരിച്ചത്. മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മാനസിക പ്രയാസങ്ങള്‍ മരണത്തിന് കാരണമായെന്ന ആത്മഹത്യ കുറുപ്പ് പോലീസിന് ലഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് തിരുവനന്തപുരം വിളപ്പില്‍ശാല കാരാട് സ്വദേശികളായ കുടുംബം കൊച്ചി വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്. മകന്റെ ചികിത്സാര്‍ത്ഥമാണ് കൊച്ചിയിലേക്ക് എത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അശ്വതി നായര്‍, അമ്മ ശ്രീകുമാരിയും 11 വയസ്സുള്ള മകന്‍ കാര്‍ണിവന്‍, നാലു വയസ്സുള്ള കീര്‍ത്തവന്‍, രണ്ടു വയസ്സുള്ള പെണ്‍കുട്ടി എന്നിവര്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറുപ്പ് പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേയ്ക്ക് നയിച്ചുവെന്ന് കുറിപ്പില്‍ പറയുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.







