മുഹമ്മദ് ഷമിക്ക് 10 കോടി; സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ ഹൈദരാബാദ്


ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഇകഴ്ത്തുന്ന പ്രസ്താവനുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ ഇന്ത്യയുടെ മറ്റൊരു പേസര്‍ അര്‍ഷദീപ് സിങ്ങിന് സാധിക്കുമെന്നും പരിക്ക് മൂലം ഷമിയുടെ മൂല്യം കുറയുമെന്നുമായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുന്‍താരത്തിന്റെ മുഖത്തടിച്ച പോലെയായി ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ഷമിയുടെ മൂല്യം. പത്ത് കോടി രൂപക്കാണ് താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദില്‍ മിന്നും പ്രകടനം പുറത്തെടുക്കാനായാല്‍ ഹൈദരാബാദിന്റെ വിശ്വാസം കാക്കാന്‍ മുഹമ്മദ് ഷമിക്കും കഴിയും.

രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളായിരുന്നു ഷമിയെ പ്രധാനമായും നോട്ടമിട്ടിരുന്നത്. 9.75 കോടിക്ക് കൊല്‍ക്കത്ത വിളിച്ചതോടെ ലഖ്നൗ പിന്മാറി. തൊട്ടടുത്ത നിമിഷം 10 കോടിക്ക് ഹൈദരാബാദ് ഷമിയെ സ്വന്തമാക്കുകയായിരുന്നു. ആര്‍ടിഎം ഉപയോഗിച്ച് നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറായില്ല. ഏകദിന ലോകകപ്പിലായിരുന്നു മുഹമ്മദ് ഷമിയുടെ മിന്നുന്ന പ്രകടനം അവസാനമായി കണ്ടത്. ലോകകപ്പിന് ശേഷം പരിക്ക് മൂലം താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനായിരുന്നില്ല. ദീര്‍ഘനാള്‍ പുറത്തിരുന്ന താരം ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിച്ചു. ഇവിടെ മധ്യ പ്രദേശിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയത് ശ്രദ്ധിക്കപ്പെട്ടു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം കളിച്ചെങ്കിലും വേണ്ടത്ര തിളങ്ങാന്‍ ആയിരുന്നില്ല. നാല് ഓവറില്‍ 46 റണ്‍സ് ഷമിക്ക് വിട്ടുനല്‍കേണ്ടി വന്നിരുന്നു. അതേ സമയം മികച്ച ഐപിഎല്‍ നേട്ടം താരത്തിന്റെ പേരിലുണ്ട്. 2023 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു മുഹമ്മദ് ഷമി. പതിനേഴ് ഇന്നിങ്സുകളില്‍ നിന്നായി 28 വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു താരം പര്‍പ്പിള്‍ ക്യാപ്പിന് അര്‍ഹനായത്. 2023 ഏകദിന ലോകകപ്പിലും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ ഷമിയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. അതിനിടെ സഞ്ജയ് മഞ്ജരേക്കറിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയിലുടെ ഷമി മറുപടി നല്‍കിയിരുന്നു.

Related Posts

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു
  • June 7, 2025

കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആണ് രാജി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ ജയറാം എന്നിവരാണ് രാജിവച്ചത്. അപകടത്തിൽ വിരാട് കോലിയെ…

Continue reading
ബെംഗളൂരു അപകടം: വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
  • June 7, 2025

ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ എച്ച്.എം വെങ്കടേഷ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ആര്‍സിബിയുടെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ഒളിവില്‍ എന്ന് വിവരം.ബെംഗളുരുവില്‍ വിജയമാഘോഷിക്കാന്‍ എല്ലാവരും എത്തണം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.