‘കുഞ്ഞ് ഭാവിയില്‍ കളിയാക്കപ്പെടുമെന്ന് പറഞ്ഞ് ഇപ്പോഴേ കളിയാക്കുന്നത് എന്ത് കഷ്ടമാണ്’; മോശം കമന്റുകളെക്കുറിച്ച് വിജയ് മാധവ്


കുഞ്ഞിന് ‘ഓം പരമാത്മാ’ എന്ന് പേരിട്ടതില്‍ നിരവധി പേര്‍ മോശം കമന്റുകളുമായി വരുന്നുവെന്ന് ഗായകനും വ്‌ഗോഗറുമായ വിജയ് മാധവും ഭാര്യ ദേവിക നമ്പ്യാരും. ഈ പേരുമൂലം ഭാവിയില്‍ കുഞ്ഞിന് കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് പറഞ്ഞ് ചിലര്‍ ഇപ്പോഴേ കുഞ്ഞിനെ പരിഹസിക്കുന്നുവെന്ന് വിജയ് മാധവ് പുതിയ യൂട്യൂബ് വിഡിയോയിലൂടെ പറഞ്ഞു. താന്‍ വളര്‍ന്നുവന്ന വിശ്വാസങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കുഞ്ഞിന് പേരിട്ടത്. നമ്മുടെ യഥാര്‍ത്ഥ ഉടയോന്‍ ആത്മാവും അതിന്റെ ഉടയോന്‍ പരമാത്മാവുമാണ്. ആ അര്‍ത്ഥം തിരിച്ചറിഞ്ഞാണ് അതിന്റെ നന്മകള്‍ കുഞ്ഞിന് ഉണ്ടാകട്ടേയെന്ന് കരുതി ഇങ്ങനെയൊരു പേരിട്ടത്. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് തനിക്ക് യാതൊരു കുഴപ്പവുമില്ല. ദേവികയുടെ പൂര്‍ണ സമ്മതത്തോടെയാണ് മകള്‍ക്ക് പേരിട്ടതെന്നും വിജയ് മാധവ് പറഞ്ഞു. (vijay madhav and Devika Nambiar about bad comments in name revealing video)

യൂട്യൂബില്‍ അഞ്ച് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള വിജയ്- ദേവിക ദമ്പതികളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുക പതിവാണ്. മൂത്ത കുട്ടിയ്ക്ക് ആത്മജ് എന്ന് പേരിട്ടത് തന്നെ സബ്‌സ്‌ക്രൈബേഴ്‌സില്‍ വലിയ രീതിയിലുള്ള പ്രതികരണമുണ്ടാക്കിയിരുന്നു. ഇളയ കുഞ്ഞിന് പേരിട്ടത് ഓം പരമാത്മാ എന്നാണെന്ന് കഴിഞ്ഞ ദിവസം വിജയ് പ്രഖ്യാപിച്ചപ്പോള്‍ ഇതിന്റെ ഇരട്ടി വിമര്‍ശനങ്ങളാണ് കമന്റുകളായി വന്നത്. വിമര്‍ശനങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. റിയാക്ഷന്‍ വിഡിയോകളും റോസ്റ്റും ട്രോള്‍ വിഡിയോകളുമായി കുഞ്ഞിന്റെ പേര് മലയാളം യൂട്യൂബ് സര്‍ക്കിളിലെ ഹോട്ട് ടോപ്പിക്കായി. ചില മോശം കമന്റുകള്‍ ദേവികയ്ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് വിശദീകരണ വിഡിയോ ഇട്ടതെന്ന് പുതിയ വിഡിയോയില്‍ വിജയ് പറഞ്ഞു. ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് മോശം പറയുമ്പോള്‍ തനിക്ക് അത് സഹിക്കാനാകില്ലെന്ന് പറഞ്ഞ് വിഡിയോയില്‍ ദേവിക പൊട്ടിക്കരഞ്ഞു.

കമന്റുകളില്‍ ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് വിശദീകരിക്കുന്നു. ഈശ്വരവിശ്വാസിയാണ്. ആ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചാണ് തന്റെ ജീവിതരീതി. ചില സമയത്ത് 72 മണിക്കൂര്‍ വരെ ഒറ്റയടിയ്ക്ക് ഉപവാസം അനുഷ്ഠിക്കാറുണ്ട്. തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള പേരാണ് മകള്‍ക്കിട്ടത്. ആ പേരിന്റെ കരുത്ത് പലര്‍ക്കും അറിയില്ല. ആ പേരിനെ കളിയാക്കുന്നത് തന്നെ അപകടകരമാണ്. കുഞ്ഞിനെക്കുറിച്ച് മറ്റാരേക്കാളും കരുതലും ചിന്തയുമുള്ളയാളാണ് താന്‍. കുഞ്ഞ് ഭാവിയില്‍ കളിയാക്കപ്പെടുമെന്ന് കരുതുന്നില്ല. ഭാര്യയേയും കുഞ്ഞിനേയും കുറിച്ച് മോശം കമന്റുകളിടുന്നവര്‍ പരമാവധി അത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വിജയ് മാധവ് പറഞ്ഞു.

  • Related Posts

    ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ
    • July 1, 2025

    തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിലവിലുള്ള പണിമുടക്കുന്ന എക്സറേ മെഷീന് പകരം നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവുമധികം ഇമേജുകൾ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം (ഡി.ആർ.സിസ്റ്റം) അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.PauseMute സിസ്റ്റം വാങ്ങാനുള്ള പ്രൊപ്പോസൽ 2026-27 സാമ്പത്തിക…

    Continue reading
    എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.
    • July 1, 2025

    എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

    ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

    എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

    എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

    ‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

    ‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

    ‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

    ‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

    കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

    കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.