ഇവിടെ പ്രശ്നം മമ്മൂട്ടിക്ക് കൊടുത്തില്ലെന്ന്

നിഖിൽ സിദ്ധാർത്ഥയുടെ കാർത്തികേയ 2 മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് നേടിയതാണ് തെലുങ്ക് സിനിമയ്ക്ക് കിട്ടിയ അവാര്‍ഡ്. 

ഹൈദരാബാദ്:  2022-ലെ 70-ാമത് ദേശീയ അവാർഡുകൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നിഖിൽ സിദ്ധാർത്ഥയുടെ കാർത്തികേയ 2 മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് നേടിയതാണ് തെലുങ്ക് സിനിമയ്ക്ക് കിട്ടിയ അവാര്‍ഡ്. കഴിഞ്ഞ തവണ നടന്‍ അല്ലു അര്‍ജുന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല ​ഗാനത്തിനുള്ള അവാര്‍ഡുകളും തെലുങ്ക് നേടിയിരുന്നു. എന്നാല്‍ ഇത്തവണ വലിയ അവാര്‍ഡുകള്‍ ഒന്നും ലഭിച്ചില്ല. 

ചന്തു മുണ്ടേടി സംവിധാനം ചെയ്ത  കാർത്തികേയ 2  2022 ലെ തെലുങ്ക് സിനിമയിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഒരു മിത്തോളജിക്കല്‍ അഡ്വഞ്ചര്‍ ചിത്രമായിരുന്നു ഇത്. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരുന്നത്. നിഖില്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍ മലയാളിയായ അനശ്വര പരമേശ്വരന്‍ നായികയായിരുന്നു.

​ദേശീയ അവാര്‍ഡിന് മമ്മൂട്ടിയെ തഴഞ്ഞു എന്നത് പോലെ തെലുങ്കില്‍ ദുല്‍ഖര്‍ ചിത്രത്തെ അവ​ഗണിച്ചു എന്ന് പറഞ്ഞാണ് ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്.  ദുൽഖർ സൽമാൻ മൃണാള്‍ താക്കൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സീതാരാമം വന്‍ ഹിറ്റായിരുന്നു. 2022-ലാണ് ചിത്രം പുറത്തിറങ്ങിയത്. സീതാരാമത്തിന് മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിക്കുമെന്നാണ് നേരത്തെ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ കാർത്തികേയ 2വിനാണ് പുരസ്കാരം ലഭിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സീതരാമത്തിന് അവാര്‍ഡ് ലഭിക്കാത്തതിന് വലിയ പ്രതിഷേധം പ്രകടമാകുന്നുണ്ടെന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുല്‍ഖര്‍ നായകനായ ചിത്രത്തെ അവ​ഗണിച്ചത് മാത്രമല്ല. നിത്യ മേനോനെക്കാള്‍ ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന അഭിനയം മൃണാല്‍ താക്കൂര്‍ ചിത്രത്തില്‍ പുറത്തെടുത്തുവെന്നാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരുന്നത്. ദേശീയതലത്തില്‍ തന്നെ അം​ഗീകരിക്കേണ്ട ചിത്രമാണ് സീതരാമം അതിന് തെലുങ്കിലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കാത്തത് പോലും മോശമായി എന്നാണ് പലരും പറയുന്നത്.

അതേ സമയം ദേശീയ അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡും ഒന്നിച്ച് ഇന്നലെ പ്രഖ്യാപിച്ചത് മുതല്‍ മമ്മൂട്ടിയെ മികച്ച നടനായി പരി​ഗണിച്ചില്ലെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റുകള്‍ വന്നിരുന്നു. എന്നാല്‍ ദേശീയ അവാര്‍ഡിന് മമ്മൂട്ടി ചിത്രം അയച്ചില്ലെന്നാണ് പിന്നീട് വാര്‍ത്ത വന്നത്. അതേ സമയമാണ് ദുല്‍ഖര്‍ ചിത്രത്തിന് അവാര്‍ഡ് ലഭിക്കാത്തതിന് തെലുങ്ക് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം എന്നത് ശ്രദ്ധേയം. 

ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം. വൈജയന്തി മൂവീസിൻ്റെയും സ്വപ്ന സിനിമയുടെയും കീഴിൽ സി. അശ്വനി ദത്ത് നിർമ്മിച്ച ഈ ചിത്രം ഒരു പ്രണയകഥയാണ് പറഞ്ഞത്. ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. 

  • Related Posts

    ‘വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ;  ഉണ്ണി മുകുന്ദൻ
    • May 31, 2025

    മുൻ മനേജറെ മർദിച്ച കേസിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. ചൂടായി സംസാരിച്ചപ്പോൾ…

    Continue reading
    ദൃശ്യം 3ക്കും മുൻപേ ഹിന്ദി പതിപ്പ് എത്തിയേക്കും
    • May 31, 2025

    രാജ്യമാകെ ചർച്ചയാവുകയും തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത മോഹൻലാലിൻറെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയറ്ററുകളിലെത്തുന്നതിനും മുൻപേ അജയ് ദേവ്ഗണ്ണിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്‌തേക്കും. ഇപ്പൊ ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസിന്റെതായി…

    Continue reading

    You Missed

    ഡോൾബി അറ്റ്മസുള്ള ആദ്യ SUV; ഥാർ റോക്സ്

    ഡോൾബി അറ്റ്മസുള്ള ആദ്യ SUV; ഥാർ റോക്സ്

    ഡോൾബി അറ്റ്മസുള്ള ആദ്യ SUV; ഥാർ റോക്സ് ഇനി വേറെ ലെവൽ‌

    ഡോൾബി അറ്റ്മസുള്ള ആദ്യ SUV; ഥാർ റോക്സ് ഇനി വേറെ ലെവൽ‌

    കുടുംബതര്‍ക്കം; ബംഗാളില്‍ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

    കുടുംബതര്‍ക്കം; ബംഗാളില്‍ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

    ഒരു കോടി ആരുടെ കൈകളിലേക്ക്? കാരുണ്യ KR-708 ലോട്ടറി ഫലം

    ഒരു കോടി ആരുടെ കൈകളിലേക്ക്? കാരുണ്യ KR-708 ലോട്ടറി ഫലം

    നിർത്തിയിട്ട റോ-റോയിൽ ഇടിച്ച് വാട്ടർ മെട്രോ;

    നിർത്തിയിട്ട റോ-റോയിൽ ഇടിച്ച് വാട്ടർ മെട്രോ;

    കുടുംബതര്‍ക്കം; ബംഗാളില്‍ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി അറുത്ത തലയുമായി തെരുവിലൂടെ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

    കുടുംബതര്‍ക്കം; ബംഗാളില്‍ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി അറുത്ത തലയുമായി തെരുവിലൂടെ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്