ഗസ്സയുടെ ആകാശം തെളിഞ്ഞു; സ്വതന്ത്രരായ ബന്ദികള്‍ പ്രിയപ്പെട്ടവരെ പുണര്‍ന്നു; യുദ്ധം തകര്‍ത്ത ഒരുനാട് ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുമ്പോള്‍

മഹായുദ്ധങ്ങളെക്കുറിച്ചുള്ള ഒരു അതിഭീകര ചലച്ചിത്രത്തിന്റെ ശുഭപര്യവസാനത്തെ അതേപടി പകര്‍ത്തിയതുപോലെയായിരുന്നു ഇന്ന് ഗസ്സ. 15 മാസങ്ങള്‍ക്കൊടുവില്‍ ഗസ്സയുടെ ആകാശത്തുനിന്ന് പുക പയ്യെ നീങ്ങുകയാണ്. അകലെയെങ്ങോ നിന്ന് ഭക്ഷണങ്ങളും മരുന്നുകളുമായി 600 ട്രക്കുകള്‍ പയ്യെ ഗസ്സയിലേക്ക് വരുന്നു. പുകയും പൊടിയുമടങ്ങുമ്പോള്‍, ചിരിക്കാന്‍ മറന്ന സാധാരണക്കാര്‍ തകര്‍ന്ന വീടുകള്‍ കണ്ട് നെടുവീര്‍പ്പിടുന്നു. ഹമാസ് കൈമാറിയ മൂന്ന് ബന്ദികള്‍ ഇസ്രയേലിലേക്കും ഇസ്രയേല്‍ കൈമാറിയ 90 ബന്ദികള്‍ വെസ്റ്റ്ബാങ്കിലേക്കും മടങ്ങുന്നു. കാത്തുനിന്ന പ്രിയപ്പെട്ടവരെ ആര്‍ത്തിയോടെ ആലിംഗനം ചെയ്തു. വിഷമങ്ങളും ആശ്വാസവും പരസ്പരം പങ്കുവച്ചു. ആക്രമണം അടങ്ങിയതിലും സഹോദരങ്ങള്‍ തിരിച്ചെത്തിയതിലും സന്തോഷിച്ച് ഗസ്സയിലെ ജനങ്ങള്‍ ഒത്തുചേര്‍ന്ന് പലസ്തീന്റെ പതാക വീശുന്നു. ഗസ്സയില്‍ ഇനിയും തകര്‍ന്ന് തരിപ്പണമാകാത്ത സ്ഥലങ്ങളിലെല്ലാം പതാക പാറുന്നു. 15 മാസത്തിനൊടുവില്‍ പശ്ചിമേഷ്യയുടെ മുറിവ് പയ്യെ ഉണങ്ങിത്തുടങ്ങുമ്പോള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ഇന്ന് കടന്നുപോയത് ഇങ്ങനെയെല്ലാമാണ്. (As ceasefire takes hold, Hamas returns 3 and Israel frees 90 hostages)

പ്രാദേശിക സമയം 1.30നാണ് ഇസ്രയേല്‍ 90 പലസ്തീനിയന്‍ ബന്ദികളെ വിട്ടയച്ചത്. ആക്ടിവിസ്റ്റ് ഖലിഗ ജറാറും പത്രപ്രവര്‍ത്തവ റുല ഹസാനെയ്‌നും ഉള്‍പ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്. വിട്ടയയ്ക്കപ്പെട്ട 90 പേരില്‍ 69 പേര്‍ സ്ത്രീകളാണ്. പലര്‍ക്കും കഠിനമായ ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നെന്നും ചികിത്സ നിഷേധിച്ചുവെന്നും പുറത്തെത്തിയ ശേഷം ബന്ദികള്‍ ആരോപിച്ചു. മൂന്ന് ഇസ്രയേലി ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. എമിലി ഡമാരി, റോമി ജോനെന്‍, ഡൊറോണ്‍ സ്റ്റെയ്ന്‍ബ്രെച്ചര്‍ എന്നിവരാണ് സ്വതന്ത്രരായത്. മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ആനന്ദിക്കുന്ന മൂവരുടേയും ദൃശ്യങ്ങള്‍ ഉള്ളുലയ്ക്കുന്നതായി.

മോചിതരായ സന്തോഷത്തില്‍ പ്രിയപ്പെട്ടവരുമായി വീഡിയോകോള്‍ ചെയ്യുന്ന ബന്ദികളുടെ കാഴ്ചകളും യുദ്ധത്തിന്റെ മുറിവില്‍ നിന്ന് ചോരവാര്‍ന്നൊഴുകുന്ന ഒരു നാടിന് തണുപ്പേകുന്നുണ്ട്. ഭയമില്ലാത്ത ഒരു ദിവസമുണരുമ്പോള്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ വെടിനിര്‍ത്തലിന്റ ആശ്വാസ കണ്ണുനീരാണ് ഓരോ കണ്ണുകളിലും. വെടിനിര്‍ത്തല്‍ സാധ്യമായതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഖത്തറിന് നന്ദി അറിയിച്ചു. അതേസമയം മണിക്കൂറുകള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ട്രംപ് ഇത് വെടിനിര്‍ത്തല്‍ തന്റെ ചരിത്രവിജയത്തിന്റെ ഫലമാണെന്നും അവകാശപ്പെട്ടു.

Related Posts

രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തില്‍ 1679 കേസുകള്‍; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം
  • June 6, 2025

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ 192 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കൊവിഡ്…

Continue reading
12 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക
  • June 5, 2025

അമേരിക്ക 12 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യാത്ര നിരോധനം. അമേരിക്കയെ അപകടകാരികളിൽ നിന്ന് സംരക്ഷിക്കാനാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും