മരണകാരണം തലക്കേറ്റ ക്ഷതം; ഭാര്യ വീട്ടിലെത്തിയ ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ വിഷ്ണുവിന്റെ ഭാര്യ ആതിര ഉൾപ്പടെ 4 പേർ തൃക്കുന്നപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ. ആദ്യം വിഷ്ണു ഹൃദയാഘാതം മൂലം മരണപ്പെട്ടുയെന്നായിരുന്നു കണ്ടെത്തൽ.

ഹൃദ്രോഗിയായ വിഷ്ണുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിലാണ് നിർണായക വിവരങ്ങൾ പുറത്തായത്. തലക്കേറ്റ ക്ഷതമാണ് മരണത്തിന്‌ കാരണമെന്ന് കണ്ടെത്തി. ഭാരമുള്ള വസ്തുകൊണ്ട് തലക്കടിച്ചതാണ് ആന്തരീക രക്‌തസ്രാവം ഉണ്ടാകാൻ കാരണം. മനപൂവ്വമല്ലാത്ത നരഹത്യക്ക് ആദ്യം കേസ് എടുത്ത തൃക്കുന്നപ്പുഴ പൊലീസ് പിന്നീട് കൊലപാതകത്തിന് കേസ് എടുത്തു. ഭാര്യ ആതിര, ബന്ധുക്കളായ പൊടിമോൻ , ബാബുരാജ് , പദ്മൻ എന്നിവരാണ് പ്രതികൾ.

ഭാര്യ ആതിരയുമായി വിഷ്ണു ഒന്നര വർഷമായി പിണങ്ങി കഴിയുകയാണ്. ഇടക്ക് വിഷ്ണു വീട്ടിലെത്തി 4 വയസുകാരനായ മകനെ കൂട്ടിക്കൊണ്ട് പോകും . കഴിഞ്ഞ ചൊവ്വാഴ്ച്ച കുട്ടിയെ തിരികേ ഏൽപ്പിക്കാൻ ആയി വിഷ്ണു ആതിരയുടെ തറയിൽ കടവിലെ വീട്ടിൽ എത്തി. ഇരുവരും തമ്മിൽ തർക്കമുണ്ടായി . ബഹളത്തിനിടയിൽ തൊട്ടടുത്തു താമസിക്കുന്ന ആതിരയുടെ അച്ഛന്റെ സഹോദരങ്ങൾ എത്തി വിഷ്ണുവിനെ മർദിക്കുകയായിരുന്നു . മർദ്ദനത്തിനടയിൽ കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഹൃദ്രോഗിയായ വിഷ്ണു ബഹളത്തിനിടയിൽ ഹൃദയസംബന്ധമായ തകരാറു മൂലം മരണപ്പെട്ടുവെന്നായിരുന്നു വിലയിരുത്തൽ . പൊലീസ് ആതിരയെ ഒന്നാം പ്രതിയാക്കി മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. മൃതദേഹത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുകൾ കൂടി കണ്ടതോടെ കൊലപാതകമാണെന്ന് വിഷ്ണുവിന്റെ കുടുംബം ആരോപണമുയർത്തി ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസ് കൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു.

Related Posts

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്
  • March 14, 2025

വിജയരാഘവൻ പ്രധാനവേഷത്തിലെത്തിയ ഔസേപ്പിന്റെ ഓസ്യത്ത് തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെയാണ് സംവിധാനം. ഇടുക്കിയിലെ പീരുമേട്ടിൽ കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് സമ്പത്ത് വാരിക്കൂട്ടിയ ഉടമയായ എൺപതുകാരൻ ഔസേപ്പിൻ്റേയും മൂന്നാണ്മക്കളുടെയും കഥയാണ് ഔസേപ്പിന്റെ ഓസ്യത്തിൻ്റെ പ്രമേയം. വർഷങ്ങൾക്ക് മുമ്പ്…

Continue reading
നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്
  • March 14, 2025

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക അനുവദിച്ചത്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 835…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു