കാനഡയിലെ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ഭാവി ഇനി ഉദ്യോഗസ്ഥരുടെ കൈയ്യിൽ; കുടിയേറ്റ അധികാരങ്ങളിൽ വൻ നയംമാറ്റം


കുടിയേറ്റ നയം ശക്തിപ്പെടുത്തിയ കാനഡയുടെ തീരുമാനം ഇന്ത്യക്കും തിരിച്ചടിയാകും. സ്റ്റഡി, വർക് പെർമിറ്റ് അടക്കം കാനഡയിൽ താത്കാലികമായി താമസിക്കാനുള്ള പെർമിറ്റ് അടക്കം കാൻസൽ ചെയ്യാനുള്ള അധികാരം ഇതോടെ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവഗി 31 മുതൽ കാനഡയിൽ നിയമം പ്രാബല്യത്തിൽ വന്നതായി ഗസറ്റ് വിജ്ഞാപനം പറയുന്നു.

പുതിയ നയം മാറ്റത്തിലൂടെ ഇമിഗ്രേഷൻ, ബോർഡർ ഉദ്യോഗസ്ഥർക്കാണ് കൂടുതൽ അധികാരം കൈവന്നിരിക്കുന്നത്. കുടിയേറന്നവർ തെറ്റായ വിവരം നൽകുകയോ, അവർ കുറ്റകൃത്യത്തിൽ മുൻപ് ഏർപെട്ടിട്ടുണ്ടെങ്കിലോ, വ്യക്തിപരമായ സാഹചര്യങ്ങളിൽ മാറ്റമുണ്ടായാലും വിസ റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. സവിശേഷ സാഹചര്യങ്ങളിൽ സ്റ്റഡി, വർക് വിസകളും ഇവർക്ക് റദ്ദാക്കാനാവും. ഭരണപരമായ പിഴവിലൂടെ ഇഷ്യൂ ചെയ്ത രേഖയായാലും സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിച്ചാലും പെർമിറ്റ് ഉടമ മരിച്ചാലും ഈ നിലയിൽ സ്റ്റഡി-വർക് പെർമിറ്റുകൾ റദ്ദാക്കാനാവും.

മുമ്പ്, ഉദ്യോഗസ്ഥർക്ക് പുതിയ അപേക്ഷകൾ നിരസിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. നിലവിലുള്ള പെർമിറ്റുകൾ റദ്ദാക്കാൻ പരിമിതമായ അധികാരമാണ് ഉണ്ടായിരുന്നത്. പുതിയ നടപടികൾ ഈ വിടവ് നികത്തുന്നു. ഒരു പെർമിറ്റ് ഉടമ ഇനി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ സർക്കാരിന് വേഗത്തിൽ പ്രവർത്തിക്കാൻ ഇതിലൂടെ സാധിക്കും. കാനഡയുടെ ഇമിഗ്രേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനും താൽക്കാലിക താമസക്കാർ വിസ വ്യവസ്ഥകൾ പാലിക്കുന്നെന്ന് ഉറപ്പാക്കാനും ഈ ഭേദഗതികളിലൂടെ കാനഡ സർക്കാർ ലക്ഷ്യമിടുന്നു.

സ്റ്റഡി പെർമിറ്റ് സംബന്ധിച്ച് താത്കാലിക താമസവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നടപടി.സ്റ്റഡി പെർമിറ്റിൽ വലിയ വർധനവുണ്ടായിരിക്കെ ഈ പെർമറ്റിൻ്റെ ദുരുപയോഗം തടയുക, വ്യാജ രേഖകൾ സമർപ്പിക്കുന്നത് ഇല്ലാതാക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനെല്ലാം പുറമെ, അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച കൂടുതൽ അധികാരങ്ങൾ വഴി പെർമിറ്റ് ലഭിച്ച വ്യക്തികളെ തടഞ്ഞ് തിരിച്ചയക്കാനാവും. താത്കാലിക താമസ പെർമിറ്റ് ലഭിച്ച വ്യക്തി അനുവദിച്ചതിലും ഏറെ ദിവസം രാജ്യത്ത് താമസിക്കുമെന്ന് ഉദ്യോഗസ്ഥന് തോന്നിയാൽ അതിർത്തിയിൽ ഇയാളെ തടയാൻ സാധിക്കും. പെർമിറ്റ് നഷ്ടപ്പെട്ടെന്നും മോഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞാലും ഉദ്യോഗസ്ഥൻ്റെ തീരുമാനം പോലിരിക്കും ഭാവി.

Related Posts

അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി
  • July 18, 2025

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും…

Continue reading
ഉമ്മൻചാണ്ടി അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും
  • July 18, 2025

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഇന്നലെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, RSSനെയും CPIMനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, RSSനെയും CPIMനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

‘മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണന’; ശ്രദ്ധേയ ഉത്തരവവുമായി ബോംബെ ഹൈക്കോടതി

‘മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണന’; ശ്രദ്ധേയ ഉത്തരവവുമായി ബോംബെ ഹൈക്കോടതി

അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി